ജോധ്പൂര്‍: പായല്‍ സിംഘ്വി എന്ന ഇരുപത്തിരണ്ടുകാരി മതം മാറി ആരിഫയായത് വിശദമായി അന്വേഷിക്കുമെന്ന് രാജസ്ഥാന് ഹൈക്കോടതി. എന്നാല്‍, യുവതിയെ ഭര്‍ത്താവ് ഫയസ് മോദിക്കൊപ്പം പോകാന്‍ കോടതി അനുവദിച്ചു.
പായലിന്റെ മതം മാറ്റവും ഫയസിനെ വിവാഹം ചെയ്തതിലുമുള്ള അന്വേഷണം തുടരും. ഇതേക്കുറിച്ച് സംസ്ഥാന സര്‍ക്കാരില്‍ നിന്ന് വിശദീകരണം തേടിയെന്ന് ജസ്റ്റിസ് ഗോപാല്‍ കൃഷ്ണ വ്യാസ് ജസ്റ്റിസ് മനോജ് കുമാര്‍ ഗാര്‍ഗ് എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ച് വ്യക്തമാക്കി.
സഹോദരിയുടെ മതം മാറ്റവും വിവാഹവും നിയമവിരുദ്ധമെന്നും ഇതുമായി ബന്ധപ്പെട്ട് ഹാജരാക്കിയ രേഖകള്‍ വ്യാജമെന്നും ചൂണ്ടിക്കാട്ടി പായലിന്റെ സഹോദരന് ചിരാഗ് സിംഘ്വിയാണ് കോടതിയെ സമീപിച്ചത്. കേരളത്തിലെ അഖില കേസിനു സമാനമായാണ് രാജസ്ഥാന്, ദേശീയ മാധ്യമങ്ങള്‍ ഈ കേസിനെ കാണുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: