ന്യൂദല്‍ഹി: ഗുരുഗ്രാമിലെ റയാന് സ്ക്കൂളില്‍ ഏഴുവയസ്സുകാരനായ വിദ്യാര്‍ത്ഥിയെ കൊലപ്പെടുത്തിയത് പ്ലസ്വണ് വിദ്യാര്‍ത്ഥി. പരീക്ഷയും പിടിഎ യോഗവും മാറ്റിവെക്കുവാനാണ് ഈ അറുകൊല നടത്തിയതെന്ന് അറസ്റ്റിലായ വിദ്യാര്‍ത്ഥി കുറ്റസമ്മതം നടത്തിയതായി സിബിഐ അറിയിച്ചു.
സപ്തംബര്‍ എട്ടിനാണ് സ്ക്കൂളിലെ ബാത്ത് റൂമില്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി പ്രദ്യുമ്നന് ഠാക്കൂറിനെ കണ്ടെത്തിയത്. അറസ്റ്റിലായ വിദ്യാര്‍ത്ഥിയുടെ പേര് സിബിഐ പുറത്തുവിട്ടിടില്ല. ഇയാള്‍ പ്രായപൂര്‍ത്തിയാകാത്ത തിനാലാണിത്. കൊലപാതക ദിവസം ഇയാളുടെ കൈവശം കത്തിയും കണ്ടെത്തിയിരുന്നു. വിദ്യാര്‍ത്ഥിയെ കൂടുതല്‍ ചോദ്യം ചെയ്തുവരികയാണ്.
കേസ് ആദ്യം അന്വേഷിച്ച പോലീസ്, സ്ക്കൂള് ബസിന്റെ കണ്ടക്ടറെയാണ് അറസ്റ്റ് ചെയ്തത്. എന്നാല്‍ സിബിഐ അന്വേഷണത്തില്‍ ഇയാള്‍ നിരപരാധിയാണെന്ന് കണ്ടെത്തുകയും സിസിടിവി ക്യാമറയിലെ ദൃശ്യങ്ങളിലൂടെ പ്രതിയെ കണ്ടെത്തുകയുമായിരുന്നു. അറസ്റ്റിലായ വിദ്യാര്‍ത്ഥിയെ ജുവനൈല്‍ ജസ്റ്റീസ് കോടതിയില്‍ ഹാജരാക്കി. തുടര്‍ന്ന് പ്രതിയെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: