ന്യൂദല്‍ഹി: നോട്ട് അസാധുവാക്കലിന് വന്‍ ജനകീയ പിന്തുണയാണ് ലഭിച്ചതെന്ന് വിവിധ ഇംഗ്ളീഷ് മാധ്യമങ്ങളുടെ സര്‍വ്വേ. കര്‍ണ്ണാടകം, തെലങ്കാന, ആന്ധ്രാ പ്രദേശ് . തമിഴ്നാട്, കേരളം എന്നീ സംസ്ഥാനങ്ങളില്‍ ഇന്ത്യന്‍ എക്സ്പ്രസ് നടത്തിയ സര്‍വ്വേയില്‍ നിന്ന് ഒരു കാര്യം കൂടി വ്യക്തം, എതിര്‍പ്പ് രാഷ്ട്രീയ പ്രേരിതം.
കര്‍ണ്ണാടകത്തില്‍ നിന്ന് സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ 69 ശതമാനവും തെലങ്കാനയിലെ 54.7 ശതമാനവും ആന്ധ്രയിലെ 65.9 ശതമാനം പേരും നോട്ട് അസാധുവാക്കലിനെ ശക്തമായി പിന്തുണച്ചു. എന്നാല്‍ സര്‍വ്വേയില്‍ പങ്കെടുത്ത മലയാളികളില്‍ 59.4 ശതമാനംപേരും തമിഴരില്‍ 63 ശതമാനവും നോട്ട് അസാധുവാക്കല്‍ ഗുണം ചെയ്തില്ലെന്നാണ് പറഞ്ഞത്. ഇതില്‍ നിന്നു തന്നെ എതിര്‍പ്പ് രാഷ്ട്രീയ പ്രേരിതമെന്ന് വ്യക്തം.
കള്ളപ്പണവും അഴിമതിയും തടയുക എന്നീ ലക്ഷ്യങ്ങള്‍ നേടിയില്ലെന്നും ഒരു വിഭാഗം മലയാളികളും തമിഴരും കരുതുന്നു. നോട്ട് അസാധുവാക്കല്‍ നല്ല നടപടിയായിരുന്നുവെന്ന് കേരളത്തിലെ 29.25 ശതമാനം പേരും തമിഴ്നാട്ടിലെ 27.16 ശതമാനം പേരും കരുതുന്നു.
അഞ്ചു സംസ്ഥാനങ്ങളും കൂടിയുള്ള കണക്കില്‍ നോട്ട് അസാധുവാക്കല്‍ നല്ല നടപടിയാണെന്ന് 47.58 ശതമാനം പേരും അല്ലെന്ന് 44. 58 ശതമാനം പേരും കരുതുന്നു. കള്ളപ്പണം കുറഞ്ഞതായി 59. 33 ശതമാനം പേരും ഇല്ലെന്ന് 28.46 ശതമാനം പേരും അഭിപ്രായമില്ലെന്ന് 12.19 ശതമാനം പേരും അഭിപ്രായപ്പെട്ടു. അഴിമതി കുറഞ്ഞതായി 66.52 ശതമാനം പേരും ഇല്ലെന്ന് 21.08 ശതമാനം പേരും പറഞ്ഞപ്പോള്‍ 12.38 ശതമാനം പേര്‍ക്ക് വ്യക്തമായ അഭിപ്രായംഇല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: