മുംബൈ: വിവാദ മതപ്രഭാഷകന് സക്കീര്‍ നായിക്കിന്റെ ഉടമസ്ഥതയില്‍ മുംബൈയിലുള്ള അഞ്ച് ഫ്ളാറ്റുകള്‍ കണ്ടുകെട്ടാന്‍ നടപടി തുടങ്ങി. ഇതിനായി എന്‍ഐഎ പ്രത്യേക കോടതിയില്‍ അപേക്ഷ നല്കി.
ദക്ഷിണ മുംബൈയിലെ മസഗാവിലും പരിസരത്തുമായാണ് ഈ കെട്ടിടസമുച്ചയങ്ങള്‍. മരിയ ഹൈറ്റ്സില്‍ രണ്ട്, ജാസ്മിന് അപ്പാര്‍ട്ട്മെന്റ്സില്‍ രണ്ട്, ക്രിസ്റ്റല്‍ റെസിഡന്‍സിയില്‍ ഒന്നും ഫ്ളാറ്റുകളാണ് കണ്ടുകെട്ടുന്നത്. ഇവയ്ക്ക് 25 കോടി രൂപയോളം വില വരുമെന്ന് എന്‍ഐഎ വൃത്തങ്ങള്‍ പറഞ്ഞു. ഇതില്‍ ഒരെണ്ണം സക്കീര്‍ നായിക്കിന്റെ പേരിലുള്ളതാണ്. രണ്ടെണ്ണം സക്കീറിന്റെയും ബന്ധുക്കളുടെയും രണ്ടെണ്ണം ബന്ധുക്കളുടെ പേരിലുമാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
പ്രകോപനപരമായ പ്രസംഗത്തിലൂടെ ലഭിച്ച വരുമാനമാണ് ഇവ വാങ്ങാന്‍ ഉപയോഗിച്ചതെന്നും എന്‍ഐഎ ആരോപിക്കുന്നു. രാജ്യത്തിന്റെ മറ്റിടങ്ങളിലും ഇയാള്‍ സ്വത്തുക്കള്‍ വാങ്ങിക്കൂട്ടിയിട്ടുണ്ട്. 19 വസ്തുക്കളുടെ വിവരങ്ങളാണ് ലഭിച്ചത്. ഇവയ്ക്ക് ഏകദേശം 100 കോടി രൂപ വിലവരുമെന്നാണ് കണക്കെന്നും അവര്‍ പറഞ്ഞു. ഇപ്പോള്‍ മലേഷ്യയിലാണ് സക്കീര്‍ നായിക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: