കണ്ണൂര്‍: പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ആവര്‍ത്തിക്കുന്ന ദളിത് പീഢനങ്ങള്‍ക്കെതിരെ ബിജെപി ശക്തമായ പ്രക്ഷോഭ പരിപാടികള്‍ ആരംഭിക്കുമെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ സ്വന്തം നാട്ടില്‍ മനുഷ്യാവകാശ ലംഘനം തുടര്‍ക്കഥയാവുകയാണ്. കൂത്തുപറമ്പില്‍ ദളിത് യുവാവിനെ തട്ടുക്കൊണ്ടുപോയി വധിക്കാന്‍ ശ്രമിച്ച കേസില്‍ സമഗ്രമായ അന്വേഷണം വേണം. പാതിരിയാട് കുഴിയില്‍ പീടികയിലെ വലിയപറമ്പത്ത് ഹൗസില്‍ വിജയന്റെ മകന് മഞ്ജുനാഥിനെയാണ് കഴിഞ്ഞ ദിവസം ഒരു സംഘം സിപിമ്മുകാര്‍ ഓട്ടോയില്‍ തട്ടിക്കൊണ്ടുപോയത്.
കൂടെയുണ്ടായിരുന്ന സുഹൃത്ത് വിപിന്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസാണ് മഞ്ജുനാഥിനെ രക്ഷിച്ചത്. എന്നാല്‍ ക്രൂരമായ പീഡനത്തിനിരയായ മഞ്ജുനാഥിനെ വിദഗ്ദ ചികിത്സയ്ക്ക് ആശുപത്രിയിലെത്തിക്കുന്നതിനു പകരം പോലീസ് സ്റ്റേഷനിലെത്തിച്ച് വീണ്ടും മാനസികമായി പീഡിപ്പിക്കുകയായിരുന്നു. അവശനായ മഞ്ജുനാഥിനെ ബിജെപി പ്രവര്‍ത്തകരാണ് ആശുപത്രിയിലത്തിച്ചത്. നട്ടെല്ലിനും വാരിയെല്ലിനും ക്ഷതമേറ്റ മഞ്ജുനാഥ് ഇപ്പോഴും ആരോഗ്യ സ്ഥിതി വീണ്ടെടുത്തിട്ടില്ല.
സിപിഎം നിര്‍ദ്ദേശമനുസരിച്ചാണ് ജില്ലയിലെ പോലീസ് പ്രവര്‍ത്തിക്കുന്നതെന്നതിന് ഉത്തമ ദൃഷ്ടാന്തമാണ് പോലീസ് സ്വീകരിച്ച നിലപാട്. മഞ്ജുനാഥിനെ ആശുപത്രിയിലെത്തിക്കാതെ സഭവം ഒതുക്കിത്തീര്‍ക്കാനാണ് പോലീസ് ശ്രമിച്ചത്. പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം നിരവധി തവണ മഞ്ജുനാഥിന് നേരെ വധശ്രമമുണ്ടായി. മഞ്ജുനാഥിന്റെ പിതാവിനു നേരെയും വീടിനു നേരെയും അക്രമം നടന്നു. കഴിഞ്ഞ വര്‍ഷം നടന്ന അക്രമത്തില്‍ വീട് പൂര്‍ണ്ണമായും തകര്‍ന്നിരുന്നു. മഞ്ജുനാഥിന് സ്വന്തം വീട്ടില്‍ ജീവിക്കാന്‍ സാധിക്കാത്ത സാഹചര്യമാണുണ്ടായിരിക്കുന്നത്. നിരന്തരമായി ദളിത് പീഢനം നടത്തുന്ന സിപിഎം നിലപാട് പരിഷ്കൃത സമൂഹത്തിന് യോജിച്ചതല്ല. സിപിഎമ്മിന്റെ ദളിത് പീഢനങ്ങള്‍ക്കെതിരെ ജന:മനസ്സാക്ഷി ഉയരണമെന്നും സത്യപ്രകാശ് ആവശ്യപ്പെട്ടു. എ.ഒ.രാമചന്ദ്രന്, പി.എ.റിതേഷ്, കെ.രതീശന്, മഞ്ജുനാഥ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: