മട്ടന്നൂര്‍: മട്ടന്നൂര്‍ നഗരത്തില്‍ ടാക്സി വാഹനങ്ങള്‍ പാര്‍ക്കിംഗ് സൗകര്യമില്ലാതെ വലയുന്നു. ടാക്സി സ്റ്റാന്റിന് വേണ്ടി നഗരസഭ സ്ഥലം ഏറ്റെടുത്തിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ടാക്സി സ്റ്റാന്റ് സ്വപ്നം മാത്രമായി അവശേഷിക്കുകയാണ്. ഏതാനും മാസത്തിനകം കണ്ണൂര്‍ അന്താരാഷ്ട വിമാനത്താവളം യാഥാര്‍ത്ഥ്യമാവുമ്പോള്‍ അതിനനുസരിച്ച വികസനം നടപ്പിലാക്കി യാത്രികരെ വരവേല്ക്കേണ്ടുന്ന മട്ടന്നൂര്‍ പട്ടണത്തിനാണ് ഈ ഗതികേട്. അനുദിനം വികസിക്കുന്ന ടൗണിലും പരിസരത്തുമായി നൂറുകണക്കിന് ഓട്ടോറിക്ഷകളാണ് സര്‍വ്വീസ് നടത്തുന്നത്. തലശ്ശേരി റോഡ്, ബസ് സ്റ്റാന്റ് പരിസരം, മത്സ്യമാര്‍ക്കറ്റ് പരിസരം, ഇരിട്ടി റോഡ്, മരുതായി റോഡ് എന്നിവിടങ്ങളിലാ ഇപ്പോള്‍ ഓട്ടോറിക്ഷകള്‍ പാര്‍ക്കു ചെയ്യുന്നത്. ഇവിടങ്ങളില്‍ ഓട്ടോ പാര്‍ക്ക് ചെയ്യാന്‍ സ്ഥലപരിമിതി മൂലം ബുദ്ധിമുട്ടുന്നതായി െ്രെഡവര്‍മാര്‍ പറയുന്നു. കാര്‍,ജീപ്പ് തുടങ്ങിയ വാഹനങ്ങള്‍ക്ക് അടുത്ത കാലത്തായി ബസ് സ്റ്റാന്റില്‍ തന്നെയാണ് പാര്‍ക്ക് ചെയ്യാന്‍ നഗരസഭ സ്വകര്യമൊരുക്കിയത്.നിലവില്‍ പാര്‍ക്കിംഗ് സൗകര്യമുണ്ടായിരുന്ന സ്ഥലത്ത് നഗരസഭ പുതിയ ഷോപ്പിംഗ് മാള്‍ പണിതതോടെയാണിത്. എന്നാല്‍ കാര്‍,ജീപ്പ് തുടങ്ങിയ ടാക്സി വാഹനങ്ങള്‍ ബസ്സ് സ്റ്റാന്റില്‍ പാര്‍ക്ക് ചെയ്യുന്നത് കാരണം ബസ്സുകള്‍ക്കും, യാത്രക്കാര്‍ക്കും ഏറെ പ്രയാസം സൃഷ്ടിക്കുകയാണ്.ഇതിനു പുറമെ മിനിലോറികള്‍, ട്രാവലര്‍, ടൂറിസ്റ്റ് ബസ്സുകള്‍ എന്നിവ കണ്ണൂര്‍ റോഡിലും ഗുഡ്സ് ഓട്ടോറിക്ഷകള്‍ ഇരിട്ടി റോഡിലുമാണ് പാര്‍ക്ക് ചെയ്യുന്നത്.റോഡിന്റെ ഒരു വശത്തായി പാര്‍ക്ക് ചെയ്യുന്നത് കാരണം ഗതാഗതകുരുക്ക് നിത്യസംഭവമായിരിക്കുകയാണ്. രണ്ട് വര്‍ഷം മുമ്പ് പോലീസ് സ്റ്റേഷന് പിറക് വശത്തായി ടാക്സി സ്റ്റാന്റ് നിര്‍മ്മിക്കാനായി സ്ഥലം ഏറ്റെടുത്തിരുന്നു.എന്നാല്‍ നഗരസഭ ഭരണം കൈയ്യാളുന്ന എല്‍ ഡി എഫ് മുന്നണി ടാക്സി സ്റ്റാന്റ് നിര്‍മ്മിക്കാനുള്ള പ്രാഥമിക കാര്യങ്ങള്‍ പോലും നടത്തിയിട്ടില്ല. എറ്റെടുത്ത സ്ഥലത്തിന് ചുറ്റും സ്വകാര്യവ്യക്തികളുടെ വന്‍കിട കെട്ടിടങ്ങള്‍ ഇതിനകം ഉയര്‍ന്നു കഴിഞ്ഞിട്ടുണ്ട്.ഉടന്‍ ടാക്സി സ്റ്റാന്റ് നിര്‍മ്മിച്ച് പ്രശ്നത്തിന് പരിഹാരം കാണണമെന്നാണ് ടാക്സി െ്രെഡവര്‍മാരും നാട്ടുകാരും ഏകസ്വരത്തില്‍ ആവശ്യപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: