കോട്ടയം: സ്ത്രീസുരക്ഷയ്ക്കായി അനവധി പദ്ധതികളും പരിപാടികളും നടക്കുമ്പോഴും ജില്ലയിലും അതിക്രമങ്ങള്‍ക്ക് കുറവില്ല. ക്രൈം റിക്കാര്‍ഡ്സ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം 374 കേസുകളാണ് ഈ വര്‍ഷം ഇതുവരെ രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ പരാതി നല്‍കാത്തത് മൂലം രജിസ്റ്റര്‍ ചെയ്യാതെ പോകുന്ന സംഭവങ്ങള്‍ ഇതിന്റെ ഇരട്ടിയോളം വരും. അതേ സമയം മറ്റു ജില്ലകളെ അപേക്ഷിച്ച് അക്രമങ്ങളുടെ എണ്ണം കുറവാണെന്നാണ് പോലീസിന്റെ വിശദീകരണം.
പൊതുസ്ഥലങ്ങളില്‍ വനിതകള്‍ക്ക് യാതൊരു സുരക്ഷയുമില്ലാത്തെ അവസ്ഥയാണ്. പിങ്ക് പോലീസ് പട്രോളിങ് നടക്കുന്നുണ്ടെങ്കിലും നേരം ഇരുട്ടി തുടങ്ങിയാല്‍ സ്ത്രീ സുരക്ഷ കടലാസില്‍ ഒതുങ്ങും. കോട്ടയത്തെ ബസ് സ്റ്റാന്റുകള്‍ സുരക്ഷിതമല്ലെന്ന പരാതി വ്യാപകമാണ്. സ്റ്റാന്റിലേക്കുള്ള ഇടറോഡുകള്‍ സന്ധ്യകഴിഞ്ഞാല്‍ മദ്യപാനികള്‍ കൈയടക്കും.
വൃത്തിയും സുരക്ഷയുമില്ലാത്തെ പൊതുശൗചാലയങ്ങള്‍ ഇല്ലാത്തതും രാത്രിയിലെത്തുന്ന വനിതാ യാത്രക്കാര്‍ക്ക് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. രാത്രി ബസ്സുകളിലെ യാത്രയിലും സ്ത്രീകള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതേ സമയം തന്നെ അത്രികമത്തിന് ഇരയാകുന്ന സ്ത്രീകളെ പുനരധിവസിപ്പിക്കുന്നതിനും സഹായം എത്തിക്കുന്നതിനുമായി ‘നിര്‍ഭയ’കേന്ദ്രം ഇപ്പോഴും കടലാസില്‍ ഒതുങ്ങുകയാണ്. കേന്ദ്രത്തിന് സ്ഥലം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് സാമൂഹികക്ഷേമ വകുപ്പ് അധികൃതര്‍ പറയുന്നത്. സ്ഥലം ലഭ്യമാക്കാന്‍ സഹായിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് ജില്ലാപഞ്ചായത്ത്, കോട്ടയം നഗരത്തിലെ സമീപ പഞ്ചായത്തുകള്‍ എന്നിവയ്ക്ക് സാമൂഹിക ക്ഷേമ വകുപ്പ് കത്ത് നല്‍കിയിട്ട് നാളുകളേറെയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: