ഇരിട്ടി: ഇരിട്ടി നഗരസഭയില്‍ ഭരണസ്തംഭനം എന്നാരോപിച്ച് ബിജെപി കൗണ്‍സിലര്‍മാര്‍ ഭരണസമിതി യോഗം ബഹിഷ്കരിച്ച് ഓഫീസിന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി. നഗരസഭയിലെ അംഗങ്ങളായ പി.എം. രവീന്ദ്രന്, സത്യന് കൊമ്മേരി, സി.വി.രവീന്ദ്രന്, പി.രഘു, പി.വി.ദീപ എന്നിവരാണ് കുത്തിത്തിയിരിപ്പു സമരം നടത്തിയത്.
ബുധനാഴ്ച രാവിലെ 10 മണിയോടെ ഭരണസമിതിയോഗം തുടങ്ങിയ ഉടനെ പി.എം.രവീന്ദ്രന്റെ നേതൃത്വത്തിലുള്ള കൗണ്‍സില്‍ അംഗങ്ങള്‍ നഗരസഭയില്‍ ഭരണ പ്രതിസന്ധിയാണെന്നും ഭരണസമിതിയുടെ കെടുകാര്യസ്ഥതയിലും അലംഭാവത്തിലും തങ്ങള്‍ വിയോജിപ്പ് രേഖപ്പെടുത്തുന്നതായും അതിനാല്‍ ഇറങ്ങിപ്പോവുകയാണെന്നും പറയുകയായിരുന്നു. നഗരസഭയിലെ താറുമാറായ പദ്ധതികളെക്കുറിച്ചുള്ള വിശദീകരണക്കുറിപ്പും ഇവര്‍ നഗരസഭാ ചെയര്മാന് പി.പി.അശോകന് കൈമാറി. തുടര്‍ന്ന് ഓഫീസ് പടിക്കല്‍ ഇവര്‍ കുത്തിയിരിപ്പു സമരവും നടത്തി.
മാസങ്ങളായി പ്രവര്‍ത്തനരഹിതമായ മുന്‍സിപ്പല്‍ ശ്മശാനപ്രശ്നം പല ബോര്‍ഡ് മീറ്റിങ്ങുകളിലും ഉന്നയിച്ചെങ്കിലും അറ്റകുറ്റപ്പണികള്‍ നടത്തി പ്രവര്‍ത്തനസജ്ജമാക്കിയില്ല. നഗരസഭയിലെ അറുന്നൂറോളം തെരുവുവിളക്കുകള്‍ കത്തിക്കുന്ന കാര്യത്തില്‍ അലംഭാവം കാണിക്കുന്നു, കൊട്ടിഘോഷിച്ച് ഉദ്ഘാടനം ചെയ്ത വായനശാലകളും ഗ്രന്ഥാലയങ്ങളും പ്രവര്‍ത്തനം നിലച്ച നിലയിലായി. ഈ വര്‍ഷത്തെ പദ്ധതികള്‍ പൂര്‍ത്തിയാവേണ്ട സമയത്ത് പോലും മുന്‍വര്‍ഷത്തെ പദ്ധതികളില്‍ പലതും നടപ്പിലായില്ല. എസ്സി, എസ്ടി ഉള്‍പ്പെടെയുള്ള സാദ്ധാരണക്കാരാണ് കിട്ടേണ്ട ആനുകൂല്യങ്ങളാണ് ഇവ ഏറെയും. അയ്യന്‍കാളി പദ്ധതിക്കായി സ്റ്റാഫിനെ നിയമിച്ചെങ്കിലും പ്രാഥമിക പ്രവര്‍ത്തനം മാത്രമേ ആരംഭിച്ചിട്ടുള്ളൂ, ആയുര്‍വേദം, ഹോമിയോ, യൂനാനി തുടങ്ങിയ ചികിത്സാ സ്ഥലങ്ങളുടെ ശോചനീയാവസ്ഥ പരിഹരിക്കാന്‍ എടുത്ത തീരുമാനങ്ങള്‍ എങ്ങുമെത്തിയില്ല. നഗരസഭ നിലവില്‍വന്ന് രണ്ടു വര്‍ഷമായിട്ടും തൊഴിലില്ലായ്മ വേതനത്തിന്റെ ഒരപേക്ഷപോലും പരിഗണിച്ചില്ല, 2014 ലെ വിധവകളുടെ പെണ്മക്കളുടെ വിവാഹത്തിനുള്ള ധനസഹായം എല്ലാ രേഖകളും നല്‍കിയിട്ടും ഇതുവരെ യായി നടപ്പിലാക്കാനായില്ല, മാലിന്യ നിര്‍മ്മാര്‍ജ്ജന പദ്ധതികള്‍ ഇഴഞ്ഞുനീങ്ങുന്നു, താറുമാറായിക്കിടക്കുന്ന ശുദ്ധജല വിതരണ പദ്ധതി പുനഃസ്ഥാപിക്കുവാനുള്ള യാതൊരു ശ്രമവും നടക്കുന്നില്ല തുടങ്ങി പത്തോളം ആരോപണങ്ങള്‍ ഉന്നയിച്ചായിരുന്നു ബിജെപി കൗണ്‍സിലര്‍മാരുടെ പ്രതിഷേധം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: