കോട്ടയം: കോട്ടയം നഗരസഭയില്‍ പ്രധാനനമന്ത്രി ആവാസ് യോജന പ്രകാരം വീട് നിര്‍മ്മാണത്തിന് അപേക്ഷിച്ചവര്‍ക്കുള്ള ധനസഹായം ഉദ്യോഗസ്ഥര്‍ വൈകിപ്പിക്കുന്നു. പദ്ധതിയില്‍ ഇല്ലാത്ത മാനദണ്ഡങ്ങളും വ്യവസ്ഥകളും പറഞ്ഞാണ് ധനസഹായം തടയുന്നത്. ഒന്നാം ഗഡു ലഭിക്കണമെങ്കില്‍ നിലവിലുള്ള വീട് പൊളിച്ച് മാറ്റി ഫോട്ടോയെടുത്ത് നല്‍കണമെന്ന നിര്‍ദ്ദേശമാണ് വിവാദമായിരിക്കുന്നത്. ഇത് സംബന്ധിച്ച് കൗണ്‍സിലില്‍ ശക്തമായ വിമര്‍ശനങ്ങള്‍ ഉണ്ടായി.
ഇത്തരം നിര്‍ദ്ദേശങ്ങള്‍ നിലവില്‍ ഇല്ലെന്നും ഇത് സംബന്ധിച്ച് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കാമെന്നും സെക്രട്ടറി അറിയിച്ചു. അതേ സമയം രണ്ടാം ഘട്ട ഗഡു ലഭിക്കണമെങ്കില്‍ തറയുടെ പണി പൂര്ത്തയാക്കിയതിന്റെ ഫോട്ടോ വേണമെന്നുണ്ടെന്ന് സെക്രട്ടറി വിശദീകരിച്ചു.
നഗരസഭാ പരിധിയിലെ വഴിയോര കച്ചവടക്കാരില്‍ ലൈസന്‍സിന് അര്‍ഹതയുള്ളത് അഞ്ചുപേര്‍ക്ക് മാത്രം. ആദ്യഘട്ടത്തില്‍ ടൗണ്‍ വെന്റിങ് കമ്മിറ്റി(ടി.വി.സി.) പരിഗണിച്ച 165 പേരില്‍ നിന്നാണ് അര്‍ഹരെ കണ്ടെത്തിയത്. മറ്റുള്ളവര്‍ക്ക് ലൈസന്‍സ് നല്‍കുന്നത് ചര്‍ച്ച ചെയ്യാന്‍ ഉപസമിതി യോഗം ചേരും .തെരഞ്ഞെടുത്തവര്‍ക്ക് അഞ്ച് ദിവസത്തിനുള്ളില്‍ ലൈസന്‍സ് നല്‍കും.
ഒന്നര വര്‍ഷം മുമ്പ് കോട്ടയം ബി.സി.എം. കോളേജിലെ കുട്ടികളാണ് നഗരത്തിലെ വഴിയോരക്കച്ചവടക്കാരുടെ സര്‍വേ നടത്തിയത്. പിന്നീട് ലഭിച്ച അപേക്ഷകള്‍ ഉള്‍പ്പടെ 439 പേരുടെ പട്ടിക ടി.വി.സി. പരിഗണിച്ചത്. നാഗമ്പടം ബസ് സ്റ്റാന്‍ഡ് പരിസരത്തെ കച്ചവടക്കാരുടെ പട്ടികയില്‍ ആക്ഷേപ തദ്ദേശീയര്‍ക്ക് പ്രാധാന്യം വേണം. ഞായറാഴ്ചകളില്‍ മാത്രം കച്ചവടം നടത്തുന്നവരെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത് അംഗീകരിക്കാനാകില്ല. മറ്റ് സംസ്ഥാനങ്ങളിലെ മേല്‍വിലാസം ഉപയോഗിച്ച് പട്ടികയില്‍ കയറിക്കൂടിയതെങ്ങനെയെന്ന് പരിശോധിക്കണം. വര്‍ഷങ്ങളായി നഗരത്തില്‍ കച്ചവടം ചെയ്യുന്നവരെ പരിഗണിക്കാത്തത് പ്രതിഷേധാര്‍ഹം.മുയര്ന്നതിനാല് മാറ്റിവെച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: