തിരുവനന്തപുരം: റേഷന്‍ വ്യാപാരികള്‍ക്ക് വേതനം നല്കാന് സംസ്ഥാനത്ത് സൗജന്യ റേഷന്‍ നിര്‍ത്തലാക്കുന്നു. കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ അന്ത്യോദയ അന്നയോജന പട്ടികയിലുള്ളവര്‍ക്ക് മാത്രമേ ഇനി സൗജന്യ റേഷന്‍ ലഭിക്കു. ഭക്ഷ്യസുരക്ഷാ നിയമപ്രകാരം മുന്‍ഗണനാ പട്ടികയിലുള്ളവര്‍ക്ക് ലഭിച്ചിരുന്ന സൗജന്യ റേഷന്‍ കാര്‍ഡുടമകള്‍ കിലോയ്ക്ക് ഒരു രൂപ നല്‍കണം. സബ്സിഡി നിരക്കില്‍ റേഷന്‍ ലഭിക്കുന്നവരും കിലോയ്ക്ക് ഒരു രൂപ കൂടി അധികമായി നല്‍കണം.
എപിഎല്‍ കാര്‍ഡുടമകളുടെ നിരക്ക് എട്ട് രൂപ 90 പൈസയില്‍ നിന്ന് 9.90 ആയി ഉയര്‍ത്തി. റേഷന്‍ കടകള്‍ കമ്പ്യൂട്ടര്‍വത്കരിക്കുന്നതിന്റെ ഭാഗമായി ഇ-പോസ് മെഷീന് സ്ഥാപിക്കുന്ന അന്നുമുതല്‍ നിരക്ക് ബാധകം. റേഷന്‍കട ഉടമകള്‍ക്ക് വേതന പാക്കേജ് നടപ്പാക്കുന്നതിന്റെ ഭാഗമായാണ് സൗജന്യ റേഷന്‍ നിര്‍ത്തിയത്. സര്‍ക്കാര്‍ തീരുമാനത്തെത്തുടര്‍ന്ന് റേഷന്‍ കട ഉടമകള്‍ നടത്തിവന്ന കടയടപ്പ് സമരം അവസാനിപ്പിച്ചു.
14.78 ലക്ഷം കാര്‍ഡുടമകളാണ് സംസ്ഥാനത്തുള്ളത്. ഇതില്‍ 5.95 ലക്ഷം പേര്‍ക്ക് മാത്രമാണ് ഇനി സൗജന്യ റേഷന്‍. പുതിയ തീരുമാന പ്രകാരം 29.06 ലക്ഷം പിങ്ക് റേഷന്‍ കാര്‍ഡുടമകള്‍ സൗജന്യ റേഷന്‍ പട്ടികയില്‍ നിന്ന് ഒറ്റയടിക്ക് പുറത്തായി. ബാക്കിയുള്ളവര്‍ നിലവില്‍ നല്കുന്നതിനേക്കാള് കിലോയ്ക്ക് ഒരു രൂപ അധികം നല്‍കണം.
റേഷന്‍ ചില്ലറവ്യാപാരികള്‍ക്ക് പ്രതിമാസം ഏറ്റവും കുറഞ്ഞത് 16,000 രൂപ പ്രതിഫലം ലഭിക്കുന്ന വിധത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. പാക്കേജ് നടപ്പാക്കുമ്പോള്‍ സര്‍ക്കാരിനുണ്ടാകുന്ന മൊത്തം ചെലവ് 349.5 കോടി രൂപ. 44.59 കോടി കേന്ദ്ര സഹായവും, പുതിയ നിരക്കില്‍ കൈകാര്യ ചെലവ് ഈടാക്കുന്നതു വഴി 117.4 കോടി രൂപയും ലഭിക്കും. ബാക്കിവരുന്ന 45 കോടി രൂപയാണ് സര്‍ക്കാരിന് ബാധ്യതയാകുന്നത്.
ഈ മാസം അവസാനത്തോടെ കൊല്ലം കരുനാഗപ്പള്ളിയില്‍ ഇ-പോസ് യന്ത്രം സ്ഥാപിക്കുമെന്ന് ഭക്ഷ്യമന്ത്രി പി. തിലോത്തമന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഫെബ്രുവരിയോടെ സംസ്ഥാനത്തെ എല്ലാ കടകളിലും യന്ത്രം സ്ഥാപിക്കും. മെഷീന് സ്ഥാപിക്കുന്നതുവരെ ക്വിന്റലിന് 100 രൂപ നിരക്കില്‍ നല്‍കിവരുന്ന കമ്മീഷന് തുടരും. വാതില്‍പ്പടി വിതരണത്തിലെ പോരായ്മകള്‍ പരിഹരിക്കുമെന്നും കൃത്യമായ അളവില്‍ ഭക്ഷ്യധാന്യം നല്‍കാത്ത സ്ഥലങ്ങളില്‍ മിന്നല്‍ പരിശോധന നടത്തുമെന്നും മന്ത്രി പറഞ്ഞു.
റേഷന്‍ വ്യാപാരികളുടെ വേതന പാക്കേജ്
45 ക്വിന്റല്‍ ധാന്യം വില്‍ക്കുന്ന
കടകള്‍ക്ക് 16,000 രൂപ
80 ക്വിന്റല്‍ 17,600 രൂപ
100 ക്വിന്റല്‍ 22,000 രൂപ
125 ക്വിന്റല്‍ 27,500 രൂപ
160 ക്വിന്റല്‍ 35,200 രൂപ
190 ക്വിന്റല്‍ 41,800 രൂപ
221 ക്വിന്റല്‍ 48,620 രൂപ
2,700 റേഷന്‍ കടകള്‍ പൂട്ടും
തിരുവനന്തപുരം: റേഷന്‍ വിതരണത്തിന് വ്യാപാരികള്‍ക്ക് വേതനം നല്‍കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ 2,700 റേഷന്‍ കടകള്‍ അടച്ചുപൂട്ടേണ്ടിവരും. 45 ക്വിന്റല്‍ അളവില്‍ കുറവ് റേഷന്‍ വില്‍ക്കുന്നതിന് ധാന്യം ലഭ്യമല്ലാത്ത കടകളാണ് അടച്ചുപൂട്ടുന്നത്. 2018 മാര്‍ച്ച് മാസത്തോടെ റേഷന്‍ വിതരണം പുനഃക്രമീകരിക്കുന്നതിന്റെ ഭാഗമായാണിത്.
45 ക്വിന്റലിന് താഴെ ധാന്യം വില്‍ക്കുന്ന റേഷന്‍ കടകളെ സമീപത്തുള്ള കടകളുമായി യോജിപ്പിക്കാനാണ് നീക്കം.
റേഷന്‍ വ്യാപാരിക്ക് വേതനം നല്‍കുന്നത് വിറ്റഴിക്കുന്ന ഭക്ഷ്യധാന്യത്തിന്റെ അളവ് അടിസ്ഥാനമാക്കിയാണിത്. ഇത് മിനിമം 16,000 രൂപയായി നിജപ്പെടുത്തി. 45 മുതല്‍ 72 ക്വിന്റല്‍ വരെ ഭക്ഷ്യധാന്യം വില്‍ക്കുന്ന വ്യാപാരികള്‍ക്കാണ് 16,000 രൂപ നല്‍കുന്നത്. ഇത്തരം വ്യാപാരികള്‍ക്ക് നിലവില്‍ 9,900 രൂപയാണ് ഭക്ഷ്യധാന്യം വിറ്റഴിക്കുന്ന വകയില്‍ കമ്മീഷന് ലഭിക്കുന്നത്. 6,100 രൂപ കൂടി സര്‍ക്കാര്‍ നല്‍കിയാണ് മിനിമം വേതനം നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: