ന്യൂദല്‍ഹി: കള്ളപ്പണത്തിനെതിരായ 125 കോടി ഇന്ത്യക്കാരുടെ യുദ്ധം വിജയിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. അഴിമതിയും കള്ളപ്പണവും ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെ പിന്തുണച്ച ജനങ്ങളെ പ്രണമിക്കുന്നതായും നോട്ട് റദ്ദാക്കലിന്റെ ഒന്നാം വാര്‍ഷികദിനത്തില്‍ മോദി പറഞ്ഞു.
നോട്ട് റദ്ദാക്കലിന്റെ നേട്ടം വിശദീകരിക്കുന്ന ഏഴ് മിനിറ്റ് വീഡിയോയും അദ്ദേഹം ട്വിറ്ററില്‍ പങ്കുവച്ചു. നോട്ട് റദ്ദാക്കല്‍ വാര്‍ഷികം കള്ളപ്പണവിരുദ്ധ ദിനമായി രാജ്യമെമ്പാടും ബിജെപി ആഘോഷിച്ചു.
നോട്ട് റദ്ദാക്കല്‍ ഭീകരര്‍ക്ക് തിരിച്ചടിയായെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. കശ്മീരിലെ കല്ലേറ് 75 ശതമാനവും ഇടത് ഭീകരവാദം ശതമാനവും കുറഞ്ഞു. 7.62 ലക്ഷം കള്ളനോട്ടുകള്‍ പിടിച്ചെടുത്തു. 17.73 ലക്ഷം സംശകരമായ ഇടപാടുകള്‍ കണ്ടെത്തി. കള്ളപ്പണം കടത്തുന്ന കടലാസ് കമ്പനികള്‍ക്കെതിരെ നടപടി ആരംഭിച്ചു. 2.24 ലക്ഷം കമ്പനികളുടെ അനുമതി റദ്ദാക്കി. ഡിജിറ്റല്‍ ഇടപാടുകള്‍ വര്‍ധിച്ചു. നികുതിദായകരുടെ എണ്ണം 66.53 ലക്ഷത്തില്‍നിന്ന് 84.21 ലക്ഷമായി ഉയര്‍ന്നു. വരുമാനത്തിലും വര്‍ധന. വായ്പാ പലിശയും വസ്തുവിലയും കുറഞ്ഞു.
നോട്ട് റദ്ദാക്കലിന്റെ പ്രതികരണം ‘നരേന്ദ്ര മോദി ആപ്പി’ലൂടെ അറിയിക്കാനും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. നോട്ട് റദ്ദാക്കല്‍ ദുരന്തമായിരുന്നെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ആരോപിച്ചു. ഇന്നലെ കരിദിനമായി പ്രതിപക്ഷം ആചരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: