തിരുവനന്തപുരം : സോളാര്‍ തട്ടിപ്പിനെ സംബന്ധിച്ച ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന് റിപ്പോര്‍ട്ട് പുറത്ത്. പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ പിണറായി വിജയന് നിയമസഭയുടെ മേശപ്പുറത്ത് വച്ച റിപ്പോര്‍ട്ടില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ ഗുരുതര ആരോപണങ്ങളാണുള്ളത്.
ഉപഭോക്താക്കളെ വഞ്ചിക്കാന്‍ ഉമ്മന്‍ചാണ്ടിയും പേഴ്സണല്‍ സ്റ്റാഫിലുള്ളവരും സരിതയെ സഹായിച്ചെന്ന് കമ്മീഷന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു . തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഉമ്മന്‍ചാണ്ടിയെ രക്ഷിക്കാന്‍ ശ്രമിച്ചു . ഉമ്മന്‍ ചാണ്ടിയെ ക്രിമിനല്‍ നടപടികളില്‍ നിന്ന് ഒഴിവാക്കാന്‍ തിരുവഞ്ചൂര്‍ ശ്രമിച്ചെന്നും ആര്യാടന് മുഹമ്മദും ടീം സോളാറിനെ സഹായിച്ചെന്നും കമ്മീഷന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ഫോണ്‍രേഖകളില്‍ ആഴത്തിലുള്ള അന്വേഷണം നടത്തിയില്ല. ഉമ്മന്‍ചാണ്ടിയെ രക്ഷിക്കാന്‍ തമ്പാനൂര്‍ രവിയും ബെന്നി ബെഹനാനും ശ്രമിച്ചു. കത്തില്‍ പറയുന്ന പ്രമുഖര്‍ക്ക് സരിതയുമായും അഭിഭാഷകനുമായും ബന്ധമുണ്ട്. ഇത് ഫോണ്‍രേഖകളില്‍ നിന്ന് വ്യക്തമാണെന്നും കമ്മീഷന്. ആരോപണ വിധേയര്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം അന്വേഷണം വേണമെന്നും കമ്മീഷന് വ്യക്തമാക്കുന്നു.
സോളാര്‍ കേസില്‍ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയും സരിതയും തമ്മിലുള്ള ബന്ധം അന്വേഷിച്ചില്ലെന്ന് കമ്മീഷന് കണ്ടെത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയെ കേസില്‍ നിന്നും ഒഴിവാക്കാന്‍ അന്വേഷണ സംഘം ശ്രമിച്ചു. ഉമ്മന്‍ചാണ്ടിക്ക് സരിതയുടെ ക്രിമിനല്‍ പശ്ചാത്തലം അറിയാമായിരുന്നു. 2011 മുതല്‍ ഉമ്മന്‍ചാണ്ടിക്ക് ടീം സോളാറിനെക്കുറിച്ച് അറിയാം.
സരിതയുടെ ലൈംഗികാരോപണത്തില്‍ വാസ്തവമുണ്ട്. ലൈംഗികാരോപണം അന്വേഷിക്കണമെന്നും കമ്മീഷന് ആവശ്യപ്പെട്ടു. നേരത്തെ പുറത്തുവന്ന പേരുകള്‍ കത്തിലും മൊഴിയിലുമൂണ്ട്. ഉമ്മന്‍ചാണ്ടി, ആര്യാടന് മുഹമ്മദ്, കെ.സി വേണുഗോപാല്‍, എ.പി അനില്‍കുമാര്‍, പളനിമാണിക്യം, എന്‍. സുബ്രഹ്മണ്യന്, ഐ.ജി പത്മകുമാര്‍, അടൂര്‍ പ്രകാശ്, ഹൈബി ഈഡന്, ജോസ് കെ മാണി എന്നിവരുടെ പേരുകളുണ്ട്.
ഉമ്മന്‍ചാണ്ടി സരിതയില്‍ നിന്നും 32 ലക്ഷം രൂപ കൈപ്പറ്റിയതിന് തെളിവുണ്ട്. കോഴയാരോപണത്തില്‍ പ്രഥമ ദൃഷ്ട്യാ കഴമ്പുണ്ടെന്നും കമ്മീഷന് വ്യക്തമാക്കി. ശ്രീധരന്‍നായരില്‍ നിന്നും പണം വാങ്ങിയാണ് ഉമ്മന്‍ചാണ്ടിക്ക് കോഴ നല്‍കിയത്.
കമ്മിഷന് റിപ്പോര്‍ട്ട് സഭയില്‍ വച്ച ശേഷം റിപ്പോര്‍ട്ടിനെയും ഇതില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെപ്പറ്റിയും മുഖ്യമന്ത്രി പ്രസ്താവന നടത്തി. പൊതുജനതാല്പര്യം കണക്കിലെടുത്താണ് റിപ്പോര്‍ട്ട് ഇത്രവേഗം സഭയില്‍വച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഉമ്മന്‍ ചാണ്ടിയെ രക്ഷിക്കാന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ശ്രമിച്ചു. ഉമ്മന്‍ ചാണ്ടിയും കൂട്ടരും തെറ്റുകാരാണെന്നാണു സോളര്‍ കമ്മിഷന്റെ കണ്ടെത്തലെന്നും പിണറായി പറഞ്ഞു.
കുറ്റാരോപിതരും കുറ്റവും
1. ഉമ്മന്‍ചാണ്ടി- 2.16 കോടി കമ്മീഷനായി കൈപ്പറ്റി. ശാരീരികമായി ചൂഷണം ചെയ്തു. ക്ലിഫ് ഹൗസില്‍ വെച്ച് പലതവണ വദനസുരതം നടത്തി.
2.അടൂര്‍പ്രകാശ് – ലൈംഗികമായി പീഡിപ്പിച്ചു. ബാംഗ്ലൂരിലെ ഹോട്ടലിലേക്ക് ക്ഷണിച്ചു.
3. ആര്യാടന് മുഹമ്മദ്- 25 ലക്ഷം കൈപ്പറ്റി. പലതവണ ലൈംഗിക പീഡനം നടത്തി.
4. എ പി അനില്‍കുമാര്‍- 7 ലക്ഷം കൈപ്പറ്റി. പലതവണ ചൂഷണം ചെയ്തു
5. ഹൈബി ഈഡന്- എംഎല്‍എ ഹോസ്റ്റലിലും എറണാകുളത്തും വച്ച് പീഡിപ്പിച്ചു.
6. ജോസ് കെ മാണി- ദല്‍ഹിയില്‍ വച്ച് വദനസുരതം നടത്തി.
7. കെ.സി വേണുഗോപാല്‍- ബലാത്സംഗം ചെയ്തു. ഭീഷണിപ്പെടുത്തി.
8. സുബ്രഹ്മണ്യന് ( കെപിസിസി സെക്രട്ടറി)-ട്രിഡന്റ് ഹോട്ടലില്‍വച്ച് പീഡിപ്പിച്ചു.
9. പി സി വിഷ്ണുനാഥ്- ടെലഫോണ്‍ സെക്സ്. എസ്എംഎസ് അയയ്ക്കല്‍.
10. മോന്‍സ് ജോസഫ്- പ്രോജക്ട് നല്കി
11. ഐജി കെ പത്മകുമാര്‍- ലൈംഗിക പീഡനം നടത്തി.
12. എം.ആര് അജിത്കുമാര്‍ ( മുന്‍ പോലീസ് കമ്മീഷണര്‍)- ടെലഫോണ്‍ സെക്സ്. എസ്എംഎസ് അയയ്ക്കല്‍.
13. പളനി മാണിക്യം( മുന്‍ ധനകാര്യ സഹമന്ത്രി)- ലൈംഗിക പീഡനം. 25 ലക്ഷം കൈപ്പറ്റി.
14. പ്രതീഷ് നായര്‍ ( ചെന്നിത്തലയുടെ പി എ) – പളനി മാണിക്യത്തെ പരിചയപ്പെടുത്തി.
15.ബിജു രാധാകൃഷ്ണന്- സോളാര്‍ കമ്പനിയുടെ 6 കോടി നശിപ്പിച്ചു.
16. ശാലു മോനോന്-ബിജു നിര്‍മ്മിച്ചു നല്കിയ 3 കോടിയുടെ പുതിയ വീട്. സ്വര്‍ണ്ണം, പുതിയ രണ്ട് വീടുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: