കൊച്ചി: ഹൈബി ഈഡന് എംഎല്‍എയുടെ ഓഫീസിലേക്ക് യുവമോര്‍ച്ച പ്രവര്‍ത്തകരുടെ പ്രതിഷേധ മാര്‍ച്ച്. സോളാര്‍ കമ്മീഷന് റിപ്പോര്‍ട്ടില്‍ ലൈംഗിക ആരോപണം നേരിട്ട ഹൈബി ഈഡന് എംഎല്‍എ സ്ഥാനം രാജിവെച്ച് അന്വേഷണം നേരിടണമെന്നാവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്. മാര്‍ച്ച് തടഞ്ഞത് നേരിയ സംഘര്‍ഷത്തിനിടയാക്കി.
ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.കെ.എസ്. ഷൈജു ഉദ്ഘാടനം ചെയ്തു. യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് ദിനില്‍ ദിനേശ്, പി.എച്ച്. ശൈലേഷ്, സലീഷ് ചെമ്മണ്ടൂര്‍, പി.പി. നിധിന്, കെ.എസ്. ശ്രീജിത്ത്, സി.ജി. രാജഗോപാല്‍, ടി. ബാലചന്ദ്രന്, എ.എന്‍. അനീഷ്, സജീഷ് കളമശ്ശേരി, രാഹുല്‍ പാറക്കടവ്, സുധീഷ്, വൈശാഖ്, ബിജു സുരേഷ് എന്നിവര്‍ പ്രസംഗിച്ചു.
കമ്മീഷന് റിപ്പോര്‍ട്ടിലൂടെ പുറത്തുവന്ന വിവരങ്ങള്‍ മലയാളികള്‍ക്ക് നാണക്കേടാണെന്ന് യുവമോര്‍ച്ച ജില്ലാക്കമ്മറ്റിയുടെ പ്രസ്താവനയില്‍ കുറ്റപ്പെടുത്തി. യുഡിഎഫ് നേതാക്കളും കഴിഞ്ഞ മന്ത്രിസഭയിലെ പല പ്രമുഖരും പ്രതിസ്ഥാനത്ത് നില്ക്കുന്ന റിപ്പോര്‍ട്ടിന്റെ വിശ്വാസ്യത കമ്മീഷനെ നിശ്ചയിച്ചവര്‍ തന്നെ ചോദ്യം ചെയ്യുന്നത് പേടികൊണ്ടാണ്.
ജനപ്രതിനിധികള്‍ക്കെതിരെ കേസെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ഇരുമുന്നണികളുടെയും അഴിമതിയില്‍ വലയുന്ന കേരളത്തില്‍ ലൈംഗിക അഴിമതിയാണ് സോളാര്‍ കമ്മീഷന് റിപ്പോര്‍ട്ടിലൂടെ പുറത്തുവന്നതെന്നും യുവമോര്‍ച്ച ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: