ന്യൂദല്‍ഹി: റയാന് സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ കൊലപാതകത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട മാതാപിതാക്കള്‍ക്ക് നന്ദി പറഞ്ഞ് കുറ്റവിമുക്തനായ ബസ് കണ്ടക്ടറുടെ ഭാര്യ മമത. സിബിഐ അന്വേഷണത്തിന് നിര്‍ബന്ധം പിടിച്ച പ്രദ്യൂമ്നിന്റെ മാതാപിതാക്കളെ നേരില്‍ കാണണമെന്നും നന്ദി പറയണമെന്നും മമത പറഞ്ഞു.
പാവപ്പെട്ടവരായത് കൊണ്ട് തങ്ങളുടെ തലയില്‍ കൊലപാതക കുറ്റം കെട്ടിവയ്ക്കാനാണ് പോലീസും മാനേജ്മെന്റും ശ്രമിച്ചതെന്ന് മമത ആരോപിച്ചു. യഥാര്‍ത്ഥ പ്രതി അറസ്റ്റിലായതോടെ അനുകൂലമായ മറുപടിയുമായി പ്രദ്യൂമ്നിന്റെ മാതാപിതാക്കളും രംഗത്ത് എത്തി. അശോക് കുമാര്‍ അല്ല ഈ കൃത്യം ചെയ്തതെന്ന് തങ്ങള്‍ക്ക് ഉറപ്പുണ്ടായിരുന്നതായി മാതാപിതാക്കള്‍ വെളിപ്പെടുത്തി.
ബസ് കണ്ടക്ടറായ അശോക് കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നും എതിര്‍ത്തപ്പോള്‍ കൊലപ്പെടുത്തിയെന്നുമായിരുന്നു ഹരിയാന പോലീസിന്റെ കണ്ടെത്തല്‍. എന്നാല്‍ ഇതേ സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ കൊലപാതകത്തിന്റെ പേരില്‍ ഇന്നലെയാണ് സിബിഐ അറസ്റ്റ് ചെയ്യുന്നത്. കഴിഞ്ഞ സെപ്റ്റംബര്‍ എട്ടിന് സ്കൂളിലെ ശുചിമുറിയില്‍ പ്രദ്യൂമ്നനെ കഴുത്തറത്ത് കൊല്ലപ്പെട്ടനിലയില്‍ കാണപ്പെടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: