തിരുവനന്തപുരം: മെഡിക്കല്‍ കോളേജില്‍ നിന്ന് കിഴക്കേക്കോട്ടയിലേക്ക് പോകുകയായിരുന്ന സ്വകാര്യബസിലെ െ്രെഡവര്‍ പത്ത് മിനിറ്റോളം മൊബൈല്‍ ഫോണില്‍ സംസാരിച്ച് ബസ് ഓടിച്ച സംഭവത്തില്‍ െ്രെഡവറെ അടിയന്തരമായി കണ്ടെത്തി കേസെടുക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് ഉത്തരവ്.
കൈക്കുഞ്ഞുങ്ങളും സ്ത്രീകളും അടക്കം നിറയെ യാത്രക്കാരുമായി പോയ സ്വകാര്യബസായ കാശിനാഥനിലെ െ്രെഡവര്‍ മൊബൈല്‍ ഫോണില്‍ സംസാരിച്ച് ബസോടിച്ചത് യാത്രക്കാരിലാരോ മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച് വാട്ട്സ് ആപ്പില്‍ പോസ്റ്റ് ചെയ്തിരുന്നു. പോസ്റ്റ് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് കമ്മീഷന് നടപടികളിലേക്ക് പ്രവേശിച്ചത്.
ലഹരി ഉപയോഗിച്ച് വാഹനം ഓടിക്കുന്നതു പോലെ കുറ്റകരമാണ് മൊബൈല്‍ ഫോണില്‍ സംസാരിച്ച് വാഹനം ഓടിക്കുന്നതെന്ന് കമ്മീഷന് ആക്റ്റിംഗ് അധ്യക്ഷന്‍ പി. മോഹനദാസ് ഉത്തരവില്‍ പറഞ്ഞു. മൊബൈല്‍ ഫോണില്‍ സംസാരിച്ച് വാഹനം ഓടിക്കുന്നവരെ കണ്ടെത്താന്‍ സംസ്ഥാനത്തുടനീളം പരിശോധന നടത്തണമെന്നും കമ്മീഷന് സംസ്ഥാന പോലീസ് മേധാവിക്കും ഗതാഗത കമ്മീഷണര്‍ക്കും നിര്‍ദ്ദേശം നല്കി. ഇത്തരം പ്രവണതകള്‍ യാത്രക്കാര്‍ക്കും കാല്‍നടക്കാര്‍ക്കും മറ്റ് വാഹനങ്ങള്‍ക്കും അപകടത്തിന് കാരണമാകുമെന്ന് കമ്മീഷന് ഉത്തരവില്‍ പറഞ്ഞു.
സ്വീകരിച്ച നടപടി മൂന്നാഴ്ചയ്ക്കകം അറിയിക്കണമെന്ന് കമ്മീഷന് ഡിജിപിക്കും ഗതാഗത കമ്മീഷണര്‍ക്കും നല്കിയ ഉത്തരവില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: