ഇടുക്കി: രണ്ട് വര്‍ഷത്തിന് ശേഷം സംസ്ഥാനത്തെ സംഭരണികളിലെ ജലനിരപ്പ് ഏറ്റവും ഉയര്‍ന്ന നിലയില്‍. ഇതോടെ ഈ വര്‍ഷവും പവര്‍കട്ട് ഉണ്ടാകില്ല. മഴ കുറയുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പുണ്ടായിരുന്നെങ്കിലും ഇത് തിരുത്തി ശക്തമായ മഴ എത്തുകയായിരുന്നു.
ഇന്നലെ രാവിലെ ഏഴിന് രേഖപ്പെടുത്തിയ കണക്ക് പ്രകാരം പ്രധാനപ്പെട്ട 16 സംഭരണികളിലാകെ 3015.398 ദശലക്ഷം യൂണിറ്റ് വൈദ്യുതിക്കുള്ള വെള്ളമാണുള്ളത്. മൊത്തം സംഭരണ ശേഷിയുടെ 73 ശതമാനം. 2016ല്‍ 52ഉം, 2015ല്‍ 63ഉം ശതമാനം വീതമായിരുന്നു ജലനിരപ്പ്.
ജലനിരപ്പ് ഏറിയതിനാല്‍ ഈ വര്‍ഷം പവര്‍കെട്ട് ഉണ്ടാകില്ലെന്ന് കളമശേരി സംസ്ഥാന ലോഡ് ഡിസ്പാച്ച് സെന്ററിലെ ട്രാന്സ്മിഷന്-സിസ്റ്റം ഓപ്പറേഷന് ചീഫ് എഞ്ചിനീയര്‍ ഷാജി എന്‍.എന്‍. പറഞ്ഞു. നിലവിലുള്ള വെള്ളം അമിതമായി ഉപയോഗിക്കാതെ വേനല്‍ക്കാലത്തേയ്ക്ക് കൂടി കരുതിവയ്ക്കാനുള്ള ശ്രമം നടന്നു വരികയാണ്. കണക്കുകള്‍ മഴ കുറഞ്ഞതായി പറയുമ്പോഴും സംഭരണികളിലെ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്.
വകുപ്പിന് ഇത് ഏറെ ആശ്വാസം പകരുന്നുണ്ട്. വെള്ളം കൂടിയതിനാല്‍ പുറത്ത് നിന്നുള്ള വൈദ്യുതി വാങ്ങുന്നത് വകുപ്പ് കഴിഞ്ഞ ദിവസം നിര്‍ത്തിയിരുന്നു. ഇതോടെ പ്രതിദിനം രണ്ട് കോടി രൂപയുടെ ലാഭമാണ് വകുപ്പിനുള്ളതെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്താകെ ബുധനാഴ്ച 14.768 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിച്ചപ്പോള് ഉപഭോഗം 63.1263 ആയിരുന്നു.
കഴിഞ്ഞത് ആശങ്കയേറിയ ദിവസങ്ങള്‍
തൊടുപുഴ: മഴക്കാലം എത്തിയപ്പോള്‍ 12 ശതമാനം വെള്ളമാണ് സംഭരണികളില്‍ ആകെ ഉണ്ടായിരുന്നത്. ഈ സമയം മഴ കുറഞ്ഞത് ഏറെ ആശങ്ക ഉണ്ടാക്കിയിരുന്നു. ജൂണ്‍, ജൂലൈ മാസങ്ങളില്‍ 14 ശതമാനം വെള്ളം മാത്രം കൂടിയപ്പോള്‍ അപ്രതീക്ഷിതമായി ആഗസ്റ്റില്‍ കൂടിയത് 23 ശതമാനമാണ്. സെപ്തംബറില്‍ 16 ശതമാനവും വെള്ളം കൂടി. മൂന്ന് തവണയാണ് ഇടുക്കിയിലെ മലങ്കര, ലോവര്‍പെരിയാര്‍, കല്ലാര്‍ക്കുട്ടി അണക്കെട്ടുകള്‍ തുറന്ന് വിട്ടത്. മെയ് അവസാനം 10.656 ശതമാനമായിരുന്നു ഇടുക്കിയിലെ ജലനിരപ്പ് നിലവില്‍ 68.028 ശതമാനത്തിലെത്തി. 2374.16 അടി. മുന്‍വര്‍ഷമിത് 43.373 ശതമാനമായിരുന്നു. 27.12 ശതമാനം വെള്ളം കൂടുതല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: