പെരുവ: പെരുവ ഗവ. ഗേള്‍സ് സ്കൂളിന്റെ കവാടത്തിന്റെ മുന്നിലെ വെള്ളക്കെട്ടിന് പരിഹാരമാകാതെ നാളുകള്‍ കഴിഞ്ഞു. അശാസ്ത്രീയമായി ഉണ്ടാക്കിയ ചപ്പാത്തും ഓടയില്‍ കുറുകെ നില്ക്കുന്ന ഇലക്ട്രിക് പോസ്റ്റുമാണ് ഇതിന് കാരണം. ചപ്പാത്തിനെക്കാള് പൊങ്ങിയാണ് ഓട നിര്‍മ്മിച്ചിരിക്കുന്നത്. കുട്ടികള്‍ ബസ് കയറാന്‍ റോഡിനോട് ചേര്‍ന്നുള്ള ഈ ചപ്പാത്തിലാണ് നില്‍ക്കുന്നത്. മഴ പെയ്താല്‍ മുട്ടോളം പൊക്കത്തില്‍ ചെളിവെള്ളമാണ് ഇതിലൂടെ ഒഴുകുന്നത്.
പത്രവാര്ത്തയെതുടര്ന്ന് പൊതുമരാമത്തുവകുപ്പ് ചപ്പാത്ത് ഓടയാക്കി സ്ലാബിടാന്‍ തീരുമാനിച്ചു. എന്നാല്‍ ചപ്പാത്തിനോട് ചേര്‍ന്നുള്ള ഇലക്ട്രിക്ക് പോസ്റ്റ് മാറ്റിയിടാന്‍ കെഎസ്ഇബി തയാറാകാത്തതിനാല്‍ പണികള്‍ ആരംഭിക്കാന്‍ കഴിഞ്ഞിട്ടില്ല. വൈദ്യുതി പോസ്റ്റ് മാറ്റി പൊതുമരാമത്ത് വകുപ്പിന് ഓട നിര്‍മ്മിച്ച് സ്ലാബിടാനുള്ള സൗകര്യം ചെയ്തുകൊടുക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: