അമ്പലപ്പുഴ: അമ്പലപ്പുഴയില്‍ വൃക്ക കച്ചവടം വീണ്ടും. അന്വേഷണവും നടപടിയുമെടുക്കാതെ പോലീസ്. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് 14-ാം വാര്‍ഡ് തീരദേശം കേന്ദ്രീകരിച്ചാണ് വൃക്ക വാണിഭം നടക്കുന്നത്.
നേരത്തെ അഞ്ചോളം മത്സ്യതൊഴിലാളി സ്ത്രീകള്‍ വൃക്ക നല്‍കിയതിനു പിന്നാലെ നാല് പുരുഷന്മാരും വൃക്ക നല്കാന് തയ്യാറായി രംഗത്തെത്തി. ഇതിന്റെ മറവില്‍ ഇടനിലക്കാര്‍ കോടികളാണ് സമ്പാദിക്കുന്നത്. മൂന്ന് വര്‍ഷം മുമ്പാണ് 14-ാം വാര്‍ഡ് കേന്ദ്രീകരിച്ചു വിധവകളും നിര്‍ധനരുമായ സ്ത്രീകളെ പ്രലോഭിപ്പിച്ച് അമ്പലപ്പുഴയില്‍ സാമൂഹ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഒരു വ്യക്തി ഇടനിലക്കാരന് മുഖേന വൃക്ക തട്ടിപ്പിന് തുടക്കമിട്ടത്.
ആറുലക്ഷം മുതല്‍ 10 ലക്ഷം രൂപ വരെ വൃക്ക നല്കുന്ന സ്ത്രീകള്‍ക്ക് ലഭിക്കുമ്പോള്‍ ഇടനിലക്കാര്‍ 50 ലക്ഷം രൂപ വരെയാണ് ആശുപത്രിയില്‍ നിന്ന് പോക്കറ്റിലാക്കുന്നത്. എറണാകുളത്തെ പ്രശസ്തമായ സ്വകാര്യ ആശുപത്രിയിലാണ് വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: