തിരുവനന്തപുരം: പൊതുപ്രവര്‍ത്തകരുടെയും അധികാര കേന്ദ്രങ്ങളിലുള്ളവരുടെയും ലൈംഗിക ചൂഷണം കൈക്കൂലിയായി കണക്കാക്കി കേസെടുക്കണമെന്നാണ് സോളാര്‍ കമ്മീഷന്റെ ശുപാര്‍ശ. ലൈംഗിക ചൂഷണവും അഴിമതിയാണെന്നാണ് സോളാര്‍ കമ്മീഷന്റെ നിഗമനം.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും മുന്‍ മന്ത്രി ആര്യാടന് മുഹമ്മദുമടക്കം പത്തുപേര്‍ക്കെതിരെയാണ് ലൈംഗിക ചൂഷണത്തിന്റെ കുറ്റം കമ്മീഷന് കണ്ടെത്തിയത്. സരിത എഴുതിയ കത്ത,് തെളിവുകള്‍ പുറത്തുവിടാതിരിക്കാന്‍ രാഷ്ട്രീയ നേതാക്കള്‍ നടത്തിയ ഇടപെടലിന്റെ ഡിജിറ്റല്‍ തെളിവുകള്‍ എന്നിവ പരിശോധിച്ചാണ് ലൈംഗിക ചൂഷണത്തെക്കുറിച്ചുള്ള നിഗമനത്തിലേക്ക് കമ്മീഷന് എത്തിയത്.
ഉമ്മന്‍ചാണ്ടി, ആര്യാടന് മുഹമ്മദ്, മുന്‍ മന്ത്രിമാരായ എ.പി. അനില്‍കുമാര്‍, അടൂര്‍ പ്രകാശ്, കെ.സി. വേണുഗോപാല്‍ എംപി, ജോസ് കെ.മാണി എംപി, മുന്‍ കേന്ദ്രമന്ത്രി പളനി മാണിക്യം, കെപിസിസി ജനറല്‍ സെക്രട്ടറി എന്‍. സുബ്രഹ്മണ്യന്, ഹൈബി ഈഡന് എംഎല്‍എ, എഡിജിപി കെ. പത്മകുമാര്‍ എന്നിവര്‍ക്കെതിരെയാണ് ലൈംഗികാരോപണം. കെ.സി. വേണുഗോപാലനെതിരെയാണ് ബലാല്‍സംഗക്കുറ്റം ചുമത്താനാകുക. മദ്യലഹരിയില്‍ ഭീഷണിപ്പെടുത്തി സരിതയെ ബലാല്‍സംഗം ചെയ്തതായിട്ടാണ് കണ്ടെത്തല്‍.
അടൂര്‍പ്രകാശ്, ആര്യാടന് മുഹമ്മദ്, എ.പി. അനില്‍കുമാര്‍, പളനി മാണിക്യം, സുബ്രഹ്മണ്യന് എന്നിവര്‍ പലതവണ ലൈംഗിക ചൂഷണം ചെയ്തു. ഐജി കെ. പത്മകുമാറും പീഡിപ്പിച്ചു. ഹൈബി ഈഡന് എംഎല്എഹോസ്റ്റലിലും എറണാകുളത്തും വച്ച് പീഡിപ്പിച്ചു. ഉമ്മന്‍ചാണ്ടി ക്ളിഫ് ഹൗസില്‍ വച്ചും ജോസ് കെ.മാണി ദല്‍ഹിയില്‍ വച്ചും പലതവണ വദനസുരതം നടത്തിച്ചു. ഐജി അജിത്കുമാറും പി.സി. വിഷ്ണുനാഥും ഫോണില്‍ വിളിച്ച് ലൈംഗികച്ചുവയോടെ സംസാരിച്ചുവെന്നും പറയുന്നു.
സോളാര്‍ പദ്ധതി നടപ്പാക്കാന്‍ പല കാര്യങ്ങള്‍ക്കും ഇടനിലക്കാരിയാക്കുകയും ലൈംഗികമായി ചൂഷണം ചെയ്യുകയും ചെയ്തുവെന്നാണ് കമ്മീഷന് കണ്ടെത്തല്‍. അധികാര ദുര്‍വ്വിനിയോഗവും അഴിമതിയും ലൈംഗിക ചൂഷണവും കെട്ടുപിണഞ്ഞുകിടക്കുന്നു എന്നാണ് കമ്മീഷന്റെ നിഗമനം. ബലാത്സംഗത്തിന് കേസെടുക്കണമെന്ന് പ്രത്യേകമായി പറയുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: