തിരുവനന്തപുരം: സോളാര്‍ അന്വേഷണം എഡിജിപി എ. ഹേമചന്ദ്രന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം അട്ടിമറിച്ചതായി കമ്മീഷന് റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രത്യേക അന്വേഷണ സംഘത്തിന്റെ പ്രവര്‍ത്തനം തന്നെ സംശയാസ്പദമായിരുന്നു.
മന്ത്രിമാരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും കേന്ദ്രമന്ത്രിയും നിയമസഭാംഗങ്ങളും പോലീസ് ഉദ്യോഗസ്ഥരും അടക്കമുള്ളവരുടെ ഇടപെടലുകളെ കുറിച്ച് ഒരന്വേഷണവും നടത്തിയില്ല. കേസ് ഡയറിയും മൊഴികളും ഫോണ്‍ രേഖകളും ലഭ്യമായ ഡിജിറ്റല്‍ തെളിവുകളും വേണ്ടവിധം പരിശോധിച്ചില്ല. സരിത പറഞ്ഞ കാര്യങ്ങളിലും ടീം സോളാര്‍ അഴിമതിക്കേസിലും കൃത്യമായ അന്വേഷണമുണ്ടായില്ല. റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.
അന്നത്തെ ഐജി കെ. പത്മകുമാര്‍ ലൈംഗികമായി പീഡിപ്പിച്ചതായും മുന്‍ പോലീസ് കമ്മീഷണര്‍ എം.ആര്. അജിത്കുമാര്‍ ടെലഫോണ്‍ സെക്സ് നടത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നത് പോലീസിന് നാണക്കേടാക്കി. കേരള പോലീസ് അസോസിയേഷന് ജനറല്‍ സെക്രട്ടറിയായിരുന്ന ജി.ആര്. അജിത് സരിതയില്‍ നിന്ന് പണം വാങ്ങിയതായും റിപ്പോര്‍ട്ടിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: