ന്യൂദല്‍ഹി: ജഡ്ജിമാര്‍ക്കെതിരായ അഴിമതിയാരോപണം ഭരണഘടനാ ബെഞ്ച് പരിശോധിക്കുമെന്ന് സുപ്രീംകോടതി.
ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് തിങ്കളാഴ്ച ഹര്‍ജി പരിഗണിക്കുക. മെഡിക്കല്‍ കോളേജുകള്‍ക്ക് അനുമതി നല്‍കുന്നതിന് റിട്ട. ഹൈക്കോടതി ജഡ്ജി ഇടനിലക്കാരനായി പ്രവര്‍ത്തിച്ചുവെന്ന ആരോപണമാണ് കോടതി പരിഗണിക്കുന്നത്.
കേസിലെ എല്ലാ രേഖകളും അടിയന്തരമായി പിടിച്ചെടുക്കാന്‍ സിബിഐക്ക് കോടതി നിര്‍ദേശം നല്കി. മുതിര്‍ന്ന അഭിഭാഷക കാമിനി ജയ്സ്വാളാണ് സുപ്രീംകോടതിയെ സമീപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: