ന്യൂദല്‍ഹി: മഹാരാഷ്ട്ര മുഖ്യമന്ത്രി പൃഥ്വി രാജ് ചവാന് പുറത്തേക്കെന്ന് സൂചന. അടുത്ത പുന:സംഘടനയില്‍ ചവാന് കേന്ദ്രമന്ത്രി സഭയിലേക്ക് ചേക്കേറുമെന്നാണ് റിപ്പോര്‍ട്ട്. മഹാരാഷ്ട്ര വ്യവസായ മന്ത്രി നാരായണ്‍ റാണെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കേന്ദ്രമന്ത്രിസഭ പുനസംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ചവാന് കേന്ദ്ര മന്ത്രിസഭയിലേക്ക് വരുമെന്നാണ് അഭ്യൂഹം. വ്യവസായ മന്ത്രി നാരായണ്‍ റാണെ യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിയുമായി കഴിഞ്ഞദിവസം നടത്തിയ രഹസ്യ കൂടിക്കാഴ്ച്ചകള്‍ ഇതിന്റെ ഭാഗമായാണെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്.
പാര്‍ട്ടിയിലും, സംസ്ഥാന മന്ത്രിസഭയിലും വന്‍ അഴിച്ചുപണിയാണ് കോണ്‍ഗ്രസ് നേതൃത്വം ഉദ്ദേശിക്കുന്നത്. ചവാന് പകരം മുഖ്യമന്ത്രി പദത്തിലേക്ക് റാണെയെ നിയമിക്കാനാണ് പാര്‍ട്ടിയുടെ ആലോചന. ഇതിന്റെ ഭാഗമായാണ് വെള്ളിയാഴ്ച്ച റാണെ സോണിയയെ കണ്ടതും പാര്‍ട്ടി പുനസംഘടനയെക്കുറുച്ച് ചര്‍ച്ച ചെയ്തതെന്നുമാണ് അഭ്യൂഹങ്ങള്‍. സംസ്ഥാന കൃഷിമന്ത്രി രാധാകൃഷ്ണ വിഖേ പാട്ടീല്‍, റവന്യൂ മന്ത്രി ബാലാസഹേബ് തൊറാത് എന്നിവരെയാണ് മുഖ്യമന്ത്രി പദത്തിലേക്ക് പരിഗണിക്കുന്ന മറ്റ് ഉന്നതര്‍. മഹാരാഷ്ട്രയിലെ പാര്‍ട്ടി ഘടകവുമായി ചവാന് അത്ര സ്വരച്ചേര്‍ച്ചയിലല്ലെന്നാണ് സംസ്ഥാന നേതാക്കള്‍ പറയുന്നത്. സംസ്ഥാനത്തെ പാര്‍ട്ടി പ്രശ്നങ്ങളില്‍ ചവാന്റെ ഇടപെടലുകളുണ്ടെന്നാണ് നേതാക്കള്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: