റിയാദ്: രാജകുമാരന്മാരുടെയും മുന്‍ മന്ത്രിമാരുടെയും അറസ്റ്റിനു പിന്നാലെ സൗദി അറേബ്യയിലെ ഭരണതലത്തില്‍ കൂടുതല്‍ മാറ്റങ്ങള്‍ക്കു സാധ്യതയെന്നു സൂചന. അഴിമതിവിരുദ്ധ നീക്കത്തിന്റെ ഭാഗമായുള്ള കടുത്ത നടപടികളാണ് മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരന്റേത് എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, കിരീടാവകാശിയായ രാജകുമാരന് തന്റെ അധികാരം ഉറപ്പിക്കാനുള്ള തന്ത്രങ്ങള്‍ കൂടി നടപ്പാക്കുന്നുവെന്നും മറ്റൊരു വിവരം.
അഴിമതി ആരോപണങ്ങള്‍ നേരിടുന്ന രാജകുമാരന്മാരെ അറസ്റ്റ് ചെയ്തതിനും മന്ത്രിസഭ അഴിച്ചുപണിതതിനും പിന്നാലെ മുപ്പത്തിരണ്ടുകാരനായ സല്മാന് രാജകുമാരന്റെ ജനപ്രീതി വര്‍ധിച്ചു. ലോകത്തിലെ സമ്പന്നരില്‍ സമ്പന്നന്മാര് ഏറെയുള്ള സൗദിയില്‍ എല്ലാ മേഖലയിലും അഴിമതി നിറഞ്ഞിരിക്കുന്നുവെന്നും ഇതോടെ വ്യക്തമായി.
ഇതുവരെ ആറര ലക്ഷം കോടി രൂപയുടെ അഴിമതി കണ്ടെത്തിയതായി സൗദി അറ്റോര്‍ണി ജനറല്‍ സൗദ് അല്‍ മുജീബ് അറിയിച്ചു. നിലവില്‍ 201 പേര് അറസ്റ്റിലായി. അറസ്റ്റിലായ രാജകുമാരന്മാരെയും മുന്‍ മന്ത്രിമാരെയും ആഡംബര ഹോട്ടലായ റിറ്റ്സി റിയാദില്‍ താമസിപ്പിച്ചിരിക്കുകയാണ്. ഹോട്ടല്‍ മുറിയില്‍ നിലത്തു കിടന്നുറങ്ങുന്ന രാജകുമാരന്മാരുടെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു.
സകല മേഖലങ്ങളിലും അഴിമതിയില്‍ നിറഞ്ഞ് ഇനി മുന്നോട്ടുപോകാന്‍ കഴിയില്ലെന്ന സന്ദേശമാണ് രാജകുമാരന് നല്‍കുന്നത്. ഭരണതലത്തില്‍ മുന്‍പൊരു കിരീടാവകാശിക്കുമില്ലാത്ത തരത്തിലുള്ള നിയന്ത്രണം രാജകുമാരന് നേടിക്കഞ്ഞു. അമേരിക്ക സന്ദര്‍ശിച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി അടുത്തിടെ രാജകുമാരന് ചര്‍ച്ച നടത്തിയിരുന്നു. വൈറ്റ്ഹൗസുമായുള്ള അടുത്ത ബന്ധം രാജകുമാരന് ഫലപ്രദമായി ഉപയോഗിക്കുന്നുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: