മുംബൈ: എന്ജിന് ഡ്രൈവര്‍മാരില്ലാത്ത ട്രെയിന്‍ എന്നത് ആധുനിക കാലത്ത് പുതുമയല്ല. എന്നാല്‍, മുംബൈയില്‍ ഒരു ട്രെയിന്‍ ഇങ്ങനെ ഓടിയത് സാങ്കേതിക മികവു കൊണ്ടല്ല. ട്രെയിന്‍ നിര്‍ത്തി ലോക്കോ പൈലറ്റ് ഇറങ്ങിയപ്പോള്‍ ട്രെയിന്‍ നീങ്ങുകയായിരുന്നു. ലോക്കോ പൈലറ്റ് പിന്നാലെ ബൈക്കിലെത്തി ട്രെയിന്‍ നിര്‍ത്തിയാണ് വന്‍ ദുരന്തം ഒഴിവാക്കിയത്.
ചെന്നൈ-മുംബൈ മെയിലാണ് ബുധനാഴ്ച ഉച്ചതിരിഞ്ഞ് അപകടത്തില്‍പ്പെട്ടത്. വാഡി റെയില്‍വേ സ്റ്റേഷന് കഴിഞ്ഞാണ് സംഭവം. വാഡി മുതല്‍ സോലാപൂര്‍ വരെ പാത വൈദ്യുതീകരിച്ചിട്ടില്ലാത്തതിനാല്‍ വൈദ്യുത എന്‍ജിനു പകരം ഡീസല്‍ എന്ജിന് ഘടിപ്പിക്കേണ്ടിയിരുന്നു. ഇതിനായി ലോക്കോ പൈലറ്റ് ഇറങ്ങിയപ്പോഴാണ് സംഭവം.
ട്രെയിന്‍ വാഡി സ്റ്റേഷനില്‍ നിന്ന് നീങ്ങിയതോടെ അധികൃതര്‍ അടുത്ത സ്റ്റേഷനുകളിലേക്ക് വിവരം നല്കി. അതിനു മുന്‍പെ ഇതേ ട്രെയിനിന്റെ ലോക്കോ പൈലറ്റ് പിന്നാലെ ബൈക്കിലെത്തി ക്യാബിനിലേക്ക് ചാടിക്കയറി ട്രെയിന്‍ നിര്‍ത്തി. വേഗം കുറവായിരുന്നത് വന്‍ അപകടം ഒഴിവാക്കി. നിയന്ത്രണം നഷ്ടപ്പെട്ടതിന്റെ കാരണം വ്യക്തമല്ലെന്നും അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: