മുംബൈ: ശ്രീലങ്കക്കെതിരായ ദ്വിദിന സന്നാഹ മത്സരത്തിനുള്ള ബോര്‍ഡ് പ്രസിഡന്റ്സ് ഇലവന് ടീമിനെ സഞ്ജു സാംസണ് നയിക്കും. ക്യാപ്റ്റനായി നിയമിച്ചിരുന്ന മധ്യപ്രദേശിന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് നമാന്‍ ഓജയ്ക്ക് പരിക്കേറ്റതിനെ തുടര്‍ന്നാണ് സഞ്ജുവിനെ നായകനാക്കിയത്. ഈ സ്ഥാനത്തെത്തുന്ന ആദ്യ മലയാളിയാണ് സഞ്ജു.
സഞ്ജുവിന് പുറമെ രണ്ട് മലയാളി താരങ്ങള്‍ കൂടി പതിമൂന്നംഗ ടീമുണ്ട്. ബാറ്റ്സ്മാന് രോഹന് പ്രേമും പേസ് ബൗളര്‍ സന്ദീപ് വാര്യരുമാണവര്.കേരളത്തിനായി രഞ്ജി കളിക്കുന്ന ഓള് റൗണ്ടര്‍ ജലജ് സക്സേനയും ടീമിലുണ്ട്.
കേരളം, ഹൈദരാബാദ്, മധ്യപ്രദേശ്, പഞ്ചാബ് സംസ്ഥാനങ്ങളില്‍ നിന്നുള്ള കളിക്കാരാണ് ടീമിലുള്ളത്.ഹൈദരാബാദിന്റെ ചാമാ മിലിന്ദ്, മധ്യപ്രദേശിന്റെ അവേഷ് ഖാന്, കേരളത്തിന്റെ സന്ദീപ് വാര്യര്‍ എന്നിവരാണ് പേസ് നിരയെ നയിക്കുന്നത്. ജലജ് സക്സേനയും ഹൈദരാബാദിന്റെ ലെഗ് സ്പിന്നര്‍ ആകാശ് ഭണ്ഡാരിയുമാണ് സ്പിന്‍ ശക്തികള്‍.
ശ്രീലങ്ക- ബോര്‍ഡ് പ്രസിഡന്റ്സ് ഇലവന് ദ്വിദിന പരിശീലന മത്സരം നാളെ കൊല്‍ക്കത്തയിലെ ഈഡന് ഗാര്‍ഡനില്‍ ആരംഭിക്കും.
ബോര്‍ഡ് പ്രസിഡന്റ്സ് ഇലവന്: സഞ്ജു സാംസണ് (ക്യാപ്റ്റന്‍), നാമന് ഓജ, ജീവന്‍ജ്യോത് സിങ്ങ്, ബി സന്ദീപ്, ടാന്മി അഗര്‍വാള്‍, അഭിഷേക് ഗുപ്ത, രോഹന് പ്രേം, ആകാശ് ഭണ്ഡാരി, ജലജ് സക്സേന, ചാമാ മിലിന്ദ്, അവേഷ് ഖാന്, സന്ദീപ് വാര്യര്‍, രവി കിരണ്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: