ന്യൂദല്‍ഹി: ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി ട്വന്റി 20 റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി. ന്യൂസിലന്‍ഡിനെതിരായ പരമ്പരയിലെ മൂന്ന് മത്സരങ്ങളില്‍ 104 റണ്ണ്സ് അടിച്ചെടുത്ത കോഹ്ലിക്ക് 13 പോയിന്റ് ലഭിച്ചു. ഇതോടെ കോഹ്ലിയും രണ്ടാം സ്ഥാനത്തുള്ള ആരോണ്‍ ഫിഞ്ചും തമ്മിലുള്ള വ്യത്യാസം 40 പോയിന്റായി.
കോഹ്ലിക്ക് 824 പോയിന്റും ഓസ്ട്രേലിയയുടെ ആരോണ്‍ ഫിഞ്ചിന് 784 പോയിന്റുമുണ്ട്. വിന്‍ഡീസിന്റെ ഇവിന്‍ ലൂയിസ് 780 പോയിന്റോടെ മൂന്നാം സ്ഥാനത്ത് നില്ക്കുന്നു.
ഇന്ത്യ ഓപ്പണറായ രോഹിത് ശര്‍മയ്ക്കും ശിഖിര്‍ ധവാനും സ്ഥാനക്കയറ്റം ലഭിച്ചു. മൂന്ന് സ്ഥാനം മുന്നോട്ടുകയറിയ ശര്‍മ 21-ാം സ്ഥാനത്തെത്തി.
ധവാന് 20 സ്ഥാനം മുന്നിക്കയറി 45-ാം സ്ഥാനത്തെത്തി. ബൗളര്‍മാരുടെ റാങ്കിങ്ങില്‍ ഇന്ത്യയുടെ ജസ്പ്രീത് ബുംറയാണ് ഒന്നാം സ്ഥാനത്ത്. യുവേന്ദ്ര ചഹല്‍ 22 സ്ഥാനം മുന്നില്‍ കയറി 30-ാം സ്ഥാനത്തെത്തി. അക്ഷര്‍ പട്ടേലിനും സ്ഥാനക്കയറ്റം ലഭിച്ചു. നിലവില്‍ 62-ാം സ്ഥാനത്താണ് അക്ഷര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: