കൊച്ചി: കൊച്ചി വേദിയൊരുക്കുന്ന ഐ.എസ്.എല്‍ നാലാം സീസണിലെ ഉദ്ഘാടന മത്സരത്തിന്റെ ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പ്പനക്ക് മികച്ച പ്രതികരണം. ഇന്നലെ വൈകിട്ട് നാലു മണിക്ക് വില്‍പ്പന തുടങ്ങിയ ടിക്കറ്റുകളില്‍ ഉദ്ഘാടന മത്സരത്തിന്റെ മുഴുവന്‍ ഗാലറി ടിക്കറ്റുകളും ഒന്നര മണിക്കൂറിനകം വിറ്റു തീര്‍ന്നു. 240 രൂപയാണ് ഗാലറി ടിക്കറ്റിന്റെ വില. പതിനായിരം രൂപ വരെയുള്ള ടിക്കറ്റുകളാണ് വില്പ്പനക്കുള്ളത്. 17ന് ഉദ്ഘാടന മത്സരത്തില്‍ കൊല്‍ക്കത്തയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികള്‍.
ഹോം മത്സരങ്ങളെ രണ്ടു വിഭാഗമാക്കിയാണ് നാലാം സീസണിലെ ബ്ലാസ്റ്റേഴ്സിന്റെ ടിക്കറ്റ് വില്‍പ്പന. ഉദ്ഘാടന മത്സരത്തിന് 240 രൂപ മുതല്‍ 3500 രൂപ വരെയാണ് വില. . ഗോള്‍ പോസ്റ്റിന് പിന്നിലെ ബി.ഡി ബ്ലോക്കുകള്‍ക്ക് 500 രൂപയും സി ബ്ലോക്കിന് 700 രൂപയും നല്‍കണം. വി.ഐ.പി ബോക്സിന് സമീപമുള്ള എ,ഇ ബ്ലോക്കുകള്‍ക്ക് 850 രൂപയാണ് നിശ്ചയിച്ചിരിക്കുന്നത്. വി.ഐ.പി ബോക്സിന് 3500 രൂപയാണ് ഈടാക്കുക.
അതേസമയം ഓണര്‍ ബോക്സിന് പതിനായിരം രൂപ നല്‍കണം. ഡിസംബര്‍ 31ന് വൈകിട്ട് 5.30ന് നടക്കുന്ന ബംഗളൂരു എഫ്.സിക്കെതിരായ മത്സരത്തിനും ഫെബ്രുവരി 23ന് ചെന്നൈയിന് എഫ്.സിക്കെതിരായ മത്സരത്തിനും ഇതേ ടിക്കറ്റ് നിരക്കാണ്. മറ്റു മത്സരങ്ങളുടെ ടിക്കറ്റ് വില ഇങ്ങനെ: ഗാലറി200, ബി,ഡി ബ്ലോക്ക്400, എ,സി, ഇ ബ്ലോക്ക്650, വി.ഐ.പി2500, ഓണര്‍ ബോക്സ്5000. ഗാലറി ടിക്കറ്റിന് കാര്യമായി വില വര്‍ധിപ്പിക്കാത്തത് ആരാധകര്‍ക്ക് ഏറെ ആശ്വാസകരമാവും. ബുക്ക്മൈ ഷോയുടെ ഓണ്‍ലൈന്‍ സൈറ്റിലും മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാനാവും.
അതേസമയം, പുതിയ സീസണ് മുന്നൊരുക്കത്തിന്റെ ഭാഗമായി കേരള ബ്ലാസ്റ്റേഴ്സ് ഐ ലീഗ് ക്ലബ്ബായ ഗോകുലം എഫ്.സിയുമായി കോഴിക്കോട് നടത്താനിരുന്ന സൗഹൃദ മത്സരം കൊച്ചിയിലേക്ക് മാറ്റി. നാളെയായിരിക്കും മത്സരം. കളി കാണാന്‍ ആരാധകര്‍ക്ക് അവസരമുണ്ടാകില്ല. നേരത്തെ സ്പെയിനില്‍ പ്രീസീസണിനിടെ നാലു സന്നാഹ മത്സരങ്ങള്‍ കളിച്ച ബ്ലാസ്റ്റേഴ്സ് രണ്ടു ജയം സ്വന്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: