ന്യൂദല്‍ഹി: ഒന്നാം സീഡായ ഇന്ത്യയുടെ ലിയാന്‍ഡര്‍ പെയ്സ്- പുരവ് രാജ സഖ്യം നോക്സ്വില്ലി ചലഞ്ചര്‍ ടെന്നീസ് ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു.
അമേരിക്കയുടെ കെവിന് യങ് – ബ്രാഡ്ലി ടീമിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് ഇന്ത്യന്‍ ടീം ക്വാര്‍ട്ടറിലെത്തിയത്. 55 മിനിറ്റ് നീണ്ട പോരാട്ടില്‍ 6-2,6-4 ന് ഇന്ത്യന്‍ താരങ്ങള്‍ ജയിച്ചുകയറി.
ബ്രിട്ടന്റെ ലിയാം ബ്രോഡി- മാര്‍ക്കസ് വില്ലിസ് ടീമാണ് ക്വാര്‍ട്ടറില്‍ പെയ്സ് – രാജാ സഖ്യത്തിന്റെ എതിരാളികള്‍. ഡാറിയന്‍ കിങ്ങ് – മൈിക്കള് മോ ടീം പരിക്കനെ തുടര്‍ന്ന് പിന്മാറിയതോടെയാണ് ബ്രോഡി- മാര്‍ക്കസ് ടീം ക്വാര്‍ട്ടറിലെത്തിയത്.
അതേസമയം ഇന്ത്യയുടെ ദിവിജ് ശരണും റഷ്യയുടെ മിഖായേല്‍ എല്ജിനു അടങ്ങുന്ന ടീം പ്രീ-ക്വാര്‍ട്ടറില്‍ തോറ്റു പുറത്തായി. സാന്‍ഡര്‍- സാന്സിക്ക് സഖ്യമാണ് ഇവരെ കീഴടക്കിയത്. സ്കോര്‍ 4-7,7-6.
പ്രതികരിക്കാൻ ഇവിടെ എഴുതുക: