ന്യൂദല്‍ഹി: ഹിമാചല്‍ പ്രദേശ് നിയസഭാ തെരഞ്ഞെടുപ്പില്‍ റെക്കോഡ് പോളിങ്. വൈകിട്ട് അഞ്ച് വരെയുള്ള കണക്കനുസരിച്ച് 74 ശതമാനമാണ് പോളിങ്. അവസാന കണക്കെടുപ്പില്‍ ഇനിയും ഉയരാനാണ് സാധ്യത.
2012ലെ 73.5 ശതമാനമായിരുന്നു നേരത്തെയുള്ള ഉയര്‍ന്ന പോളിങ്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 64.45 ശതമാനം പേരാണ് വോട്ടു ചെയ്തത്. സമാധാനപരമായിരുന്നു വോട്ടെടുപ്പ്. അക്രമസംഭവങ്ങള്‍ ഉണ്ടായിട്ടില്ല.
ഉയര്‍ന്ന പോളിങ് പ്രതിപക്ഷമായ ബിജെപിക്ക് ഗുണകരമാകുമെന്നാണ് വിലയിരുത്തല്‍. ഡിസംബര്‍ 18നാണ് വോട്ടെണ്ണല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: