കൂത്തുപറമ്പ്: കൂത്തുപറമ്പില്‍ പോലീസ് സിപിഎമ്മിന്റെ ചട്ടുകമാകുന്നു. ആര്‍എസ്എസ് നേതാവിനും മാതാവിനും നേരെ ഇന്നലെ സിപിഎം നടത്തിയ പേലീസ് അക്രമം ഇതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. പോലീസ് നടപടിയില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. കൂത്തുപറമ്പ് ഗോകുലത്തെരുവിലെ ജാനകി ഫൈനാന്‍സ് ജീവനക്കാരനും ആര്‍എസ്എസ് കൂത്തുപറമ്പ് മണ്ഡല് സേവാ പ്രമുഖുമായ ജാനകി നിലയത്തില്‍ പി.ബിനോയിയെയും സഹോദരന് റോഷിദ് ബാബുവിനെയും മാതാവ് കൃഷ്ണവേണിയെയുമാണ് ഇന്നലെ രാവിലെ 11.30 ഓടെയാണ് ഫൈനാന്‍സ് സ്ഥാപനത്തിലെത്തി അകത്ത് അതിക്രമിച്ച് കടന്ന് പോലീസ് നരനായാട്ട് നടത്തിയത്. വനിതാ പോലീസിനേ പോലും കൂടാതെയാണ് എസ്ഐ സംഘവും ബിനോയിയുടെ മാതാവിന് നേരെ അതിക്രമം കാട്ടിയത്. ഗുരുതരമായി പരിക്കേറ്റ മാതാവും സഹോദരനും ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുകയാണ്. ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ കയറി മകന് നേരെ അതിക്രമം കാണിച്ച ഇതേ സ്ഥാപനത്തില്‍ ജോലി ചെയ്യുകയായിരുന്ന മാതാവിനേയും പോലീസ് ക്രൂരമായി തല്ലിച്ചതച്ചത്. സ്ത്രീയോട് ക്രൂരമായി പെരുമാറിയ എസ്ഐയെയും പോലീസ് ഉദ്യോഗസ്ഥരേയും സസ്പെന്റ് ചെയ്യണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
ഒരു കേസില്‍ പോലും പ്രതിയല്ലാത്ത നിരപരാധിയായ ബിനോയിയേ കളളക്കേസില്‍ കുടുക്കി ജയിലിലടയ്ക്കാനുളള നീക്കത്തിന്റെ ഭാഗമാണ് പോലീസ് അതിക്രമം നടത്തിയത്. സിപിഎമ്മിന്റെ ജില്ലാ-ഏരിയ നേതൃത്വങ്ങളുടെ നേരിട്ടുളള നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് അതിക്രമവും അറസ്റ്റുമെന്ന് വ്യക്തമാകുന്നു. കൂത്തുപറമ്പില്‍ സിഐയും എസ്ഐയും ഉണ്ടെന്നിരിക്കെ കതിരൂര്‍ എസ്ഐയേയും അഞ്ചോളം വാഹനങ്ങളില്‍ പോലീസിനേയും അയച്ച് അതിക്രമം നടത്തിയതു തന്നെ അക്രമത്തിലെ ആസൂത്രണം വ്യക്തമാക്കുന്നു. സിപിഎമ്മിന്റെ ശക്തി കേന്ദ്രമായ കൂത്തുപറമ്പ് ടൗണില്‍ നിന്നും ആര്‍എസ്എസിന്റെ നേതൃത്വ സ്ഥാനത്തെത്തിയ സൗമ്യ പ്രകൃതകാരനായ ബിനോയ് സിപിഎമ്മിന്റെ കണ്ണിലെ കരടായിരുന്നു. നാട്ടുകാര്‍ക്കെല്ലാം സ്വീകാര്യനായ ബിനോയിയുടെ പ്രവര്‍ത്തനം കാരണം നിരവധി സിപിഎമ്മുകാര്‍ ആര്‍എസ്എസ് അടക്കമുളള സംഘപ്രസ്ഥാനങ്ങളോട് ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതാണ് സിപിഎമ്മിന് ബിനോയിയോട് അസഹിഷ്ണുത വളരാന്‍ വഴിയൊരുക്കിയത്. സംഘപ്രസ്ഥാനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന മുന്‍നിര നേതാക്കളെയും പ്രവര്‍ത്തകരേയും അധികാരത്തിന്റെ തണലില്‍ അക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും കളളക്കേസില്‍ കുടുക്കി ജയിലിലടയ്ക്കാനുളള നീക്കവുമാണ് കൂത്തുപറമ്പ് ഉള്‍പ്പെടെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നടക്കുന്നത്.
കഴിഞ്ഞ ദിവസം തൊക്കിലങ്ങാടിയില്‍ ആര്‍എസ്എസ് താലൂക്ക് കാര്യാലയത്തിനും ശ്രീനാരായണ മന്ദിരത്തിനും നേരെ സിപിഎമ്മുകാര്‍ ബോംബേറ് നടത്തുകയും അക്രമം നടത്തുകയും ചെയ്തിരുന്നു. അക്രമവുമായി ബന്ധപ്പെട്ട് ഒരൊറ്റ സിപിഎം പ്രവര്‍ത്തകനേയും അറസ്റ്റ് ചെയ്യാന്‍ പോലീസ് തയ്യാറായിട്ടില്ല. പ്രതികളെ പിടകൂടാതെ പ്രദേശത്തെ സിപിഎം ഓഫീസിന് രണ്ട് ദിവസമായി രണ്ട് വാന്‍ പോലീസ് കാവലിരിക്കുകയാണ്.
മാത്രമല്ല അക്രമം സംബന്ധിച്ച് വിവരം നല്‍കിയിട്ടും മണിക്കൂറുകള്‍ക്ക് ശേഷമായിരുന്നു പോലീസ് സ്ഥലത്തെത്തിയത്. കൂടാതെ അക്രമികള്‍ തകര്‍ത്ത കാര്യാലയത്തിനകത്ത് ബോംബ് സൂക്ഷിച്ചിരുന്നുവെന്ന രീതിയില്‍ പോലീസ് കളളപ്രചാരണവും നടത്തിയിരുന്നു. സിപിഎം നേതൃത്വത്തിന്റെ നിര്‍ദ്ദേശ പ്രകാരമായിരുന്നു പോലീസ് പ്രചാരണം. ഇതിന്റെ തുടര്‍ച്ചയാണ് ഇന്നലെ സിപിഎമ്മിന്റെ ചട്ടുകമായി പോലീസ് ആര്‍എസ്എസ് സേവാ പ്രമുഖിനെയും സഹോദരനേയും മാതാവിനേയും അകാരണമായി തല്ലിചതച്ച നടപടി. പോലീസിന്റെ പക്ഷപാതപരമായ നിലപാടിനെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാനുളള തയ്യാറെടുപ്പിലാണ് സംഘപരിവാര്‍ സംഘടനകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: