കണ്ണൂര്‍: ഭാരതത്തിന്റെ സുസ്ഥിര സുദൃഢ സമ്പദ് വ്യവസ്ഥയിലേക്കുള്ള സുപ്രധാന കാല്‍വെപ്പായിരുന്നു 500, 1000 രൂപ നോട്ടുകളുടെ റദ്ദാക്കല്‍ നടപടിയെന്ന് സോഷ്യലിസ്റ്റ് ജനതാദള്‍ ജില്ലാ കമ്മറ്റി അഭിപ്രായപ്പെട്ടു. ബാങ്കുകളിലെ നിക്ഷേപങ്ങളിലുള്ള വന്‍ വര്‍ദ്ദനവും നികുതി ദായകരുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധനവും നികുതിപ്പണം കുന്നുകൂടുന്നതും തീവ്രവാദ പ്രവര്‍ത്തനത്തിന്റെ പ്രത്യക്ഷമായ തളര്‍ച്ചയും നോട്ട് നിരോധനത്തിന്റെ നേട്ടങ്ങളാണ്. എന്നാല്‍ ഈ നടപടിയുടെ സത്ഫലങ്ങള്‍ പ്രതിപക്ഷവും ചില മാധ്യമങ്ങളും കണ്ടില്ലെന്ന് നടിക്കുന്നത് ഭൂഷണമല്ലെന്നും ജില്ലാ കമ്മറ്റി അഭിപ്രായപ്പെട്ടു.
കള്ളപ്പണത്തിനും അഴിമതിക്കുമെതിരെ കുരിശുയുദ്ധം നടത്തുന്ന ഭാരതീയ കര്‍ഷകര്‍ക്ക് പ്രതിക്ഷയുണര്ത്തി നദീജല സംയോജന പദ്ധതി പ്രാവര്‍ത്തികമാക്കുന്ന-വ്യവസായ മേഖലയില്‍ വന്‍ കുതിപ്പ് നടത്തുന്ന-റോഡ്, റെയില്‍വേ നിര്‍മ്മാണത്തില്‍ വിപ്ലവകരമായ മാറ്റമുണ്ടാക്കിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ജില്ലാ കമ്മറ്റി പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചു. നോട്ട് റദ്ദാക്കലിന്റ വാര്‍ഷിക ദിനാചരണത്തോടനുബന്ധിച്ച് കണ്ണൂരില്‍ നടന്ന കണ്വെന്ഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി എ.കെ.സതീഷ്ചന്ദ്രന് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. കളത്തിങ്കല്‍ ബി.സുരേഷ്കുമാര്‍ അധ്യക്ഷതവഹിച്ചു. ബി.കല്ല്യാണി, പി.ബാലഗംഗാധര തിലകന്, പി.എന്‍.സുലൈഖ, എന്‍.കെ.സുശീല്‍കുമാര്‍, ഹാജിറ നസീര്‍, വി.ഉല്ലാസ്, ദേവദാസ് നമ്പ്യാര്‍, എം.വിനോദ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: