മാലൂര്‍: മാലൂരിലെ കട്ടന്രാജുവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതി ഏഴ് വര്‍ഷത്തിന് ശേഷം കോടതിയില്‍ കീഴടങ്ങി. കോടിയേരി പാറാലിലെ സുബൈര്‍ ആണ് ഇന്നലെ കൂത്തുപറമ്പ് കോടതിയില്‍ കീഴടങ്ങിയത്.
മാലൂര്‍ ബസ് സ്റ്റാന്റിലെ ബസ് ഏജന്റായ മാലൂര്‍ മുണ്ടയോട്ടെ രാജുവിനെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയി തലയറുത്ത് കൊലപ്പെടുത്തുകയായിരുന്നു. പ്രതിയെ കോടതി റിമാന്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: