തിരുവനന്തപുരം: ഭൂമി കയ്യേറ്റ വിഷയത്തില്‍ ആരോപണ വിധേയനായ ഗതാഗത മന്ത്രി തോമസ് ചാണ്ടി രാജി വയ്ക്കണമോ വേണ്ടയോ എന്ന കാര്യം അദ്ദേഹം തീരുമാനിക്കണമെന്ന് സിപിഎം. സാഹചര്യം ഗൗരവമുള്ളതാണെന്നും സിപിഎം വ്യക്തമാക്കി.
സിപിഎം രാജി ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. തോമസ് ചാണ്ടി രാജി വച്ചില്ലെങ്കില്‍ വിഷയം ചര്‍ച്ച ചെയ്യുന്നതിനായി ഇടതുമുന്നണി യോഗം ചേരാന്‍ ഇന്ന് തീരുമാനിക്കും. തുടര്‍ന്ന് എല്‍ഡിഎഫ് യോഗം തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെടാന്‍ തീരുമാനിക്കും.
കായല്‍ കയ്യേറ്റം, ലേക്ക് പാലസ് റിസോര്‍ട്ടിനു വേണ്ടി ഭൂമി മണ്ണിട്ട് നികത്തിയതും ഉള്‍പ്പെടെ നിരവധി ആരോപണങ്ങളാണ് ചാണ്ടിക്കെതിരെ നിലനില്‍ക്കുന്നത്. ലേക്ക് പാലസിന്റെ നിയമലംഘനം ഉള്‍പ്പെട്ട കളക്ടറുടെ റിപ്പോര്‍ട്ട് കൂടി വന്നതോടെ തോമസ് ചാണ്ടി കൂടുതല്‍ പ്രതിരോധത്തിലായി.
വിഷയത്തില്‍ ഹൈക്കോടതിയും സര്‍ക്കാരിനെതിരെ വിമര്‍ശനമുന്നയിച്ചു. ഈ സാഹചര്യത്തിലാണ് തോമസ് ചാണ്ടി വിഷയത്തില്‍ നിലപാടെടുക്കാന്‍ സിപിഎം നിര്‍ബന്ധിതരായത്.
എന്‍സിപിക്ക് രണ്ട് എംഎല്‍എമാരാണ് സഭയിലുള്ളത്. പിണറായി സര്‍ക്കാരില്‍ ആദ്യം മന്ത്രിയായ എ.കെ ശശീന്ദ്രന് ഫോണ്‍വിളി വിവാദത്തില്‍ കുടുങ്ങിയതോടെയാണ് രാജിവച്ചത്. തുടര്‍ന്ന് തോമസ് ചാണ്ടി മന്ത്രിയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: