തിരുവനന്തപുരം: കരളത്തില്‍ നടമാടുന്ന കമ്മ്യൂണിസ്റ്റ് ഭീകരതയ്ക്കെതിരെ എബിവിപിയുടെ നേതൃത്വത്തില്‍ നടത്തുന്ന മഹാറാലി ചലോ കേരളയെ വരവേല്‍ക്കാന്‍ അനന്തപുരി ഒരുങ്ങി. വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി ഒരുലക്ഷം വിദ്യാര്‍ഥികള്‍ മാര്‍ച്ചില്‍ അണിചേരും. സിപിഎമ്മിനോട് അഭിപ്രായവ്യത്യാസങ്ങള്‍ പ്രകടിപ്പിച്ചതിന്റെ പേരില്‍ ജീവന് ബലിയര്‍പ്പിക്കേണ്ടി വന്നവര്‍ക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടാണ് മാര്‍ച്ച് നടത്തുന്നത്.
രാവിലെ 10ന് മ്യൂസിയത്തു നിന്നും പട്ടത്തുനിന്നുമാണ് മാര്‍ച്ച് തുടങ്ങുന്നത്. എല്‍എംഎസ് ജംഗ്ഷനില്‍ സംഗമിക്കുന്ന മാര്‍ച്ച് എംജി റേഡുവഴി പുത്തരിക്കണ്ടത്ത് എത്തിച്ചേരും. അവിടെ നടക്കുന്ന മഹാസമ്മേളനം എബിവിപി അഖിലേന്ത്യാ പ്രസിഡന്റ് നാഗേഷ്ഠാക്കൂര് ഉദ്ഘാടനം ചെയ്യും. അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി വിനയ് വിദിരെ, സംഘടനാ സെക്രട്ടറി സുനില്‍ അംബേദ്കര്‍, സംസ്ഥാനസെക്രട്ടറി ശ്യാംരാജ് തുടങ്ങിയവര്‍ സംസാരിക്കും. മാര്‍ക്സിസ്റ്റ് കപാലികരാല് കൊല്ലപ്പെട്ട എബിവിപി ബലിദാനികളുടെ കുടുംബാംഗങ്ങള്‍ പരിപാടിയില്‍ സംബന്ധിക്കും.
മറ്റ് സംസ്ഥാനങ്ങളിലെ പ്രവര്‍ത്തകര്‍ ഇന്നലെ മുതല്‍ തലസ്ഥാനത്ത് എത്തി തുടങ്ങി. ജമ്മു കാശ്മീര്‍, മഹാരാഷ്ട്ര, തെലങ്കാന, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ എബിവിപി പ്രവര്‍ത്തകരാണ് തലസ്ഥാനത്ത് എത്തിച്ചേര്‍ന്നത്. സംസ്ഥാന സമിതിയുടെ നേതൃത്വത്തില്‍ റെയില്‍വെസ്റ്റേഷനില്‍ പ്രവര്‍ത്തകര്‍ക്ക് ഗംഭീര വരവേല്‍പ്പ് നല്കി. വാദ്യമേളങ്ങളോടെയാണ് സ്വീകരണം ഒരുക്കിയത്. താമസസൗകര്യം ഒരുക്കിയിരിക്കുന്ന സ്ഥലങ്ങളിലേക്ക് പോകുവാന്‍ റെയില്‍വെ സ്റ്റേഷനില്‍ വാഹന സൗകര്യം ഏര്‍പ്പെടുത്തിയിരുന്നു. റാലി കഴിഞ്ഞ് തിരികെ പോകുന്നതുവരെ ഇവര്‍ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ താമസിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: