പേട്ട: സിപിഎമ്മിന്റെ അക്രമരാഷ്ട്രീയത്തിനെതിരെ പ്രതിഷേധവുമായി എത്തിയ രാജസ്ഥാന്, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ നിന്നുവന്ന പ്രവര്‍ത്തകര്‍ക്ക് കൊച്ചുവേളി റെയില്‍വേസ്റ്റേഷനില്‍ ആവേശോജ്ജ്വല സ്വീകരണം. ഇന്നലെ വൈകിട്ടോടെ ആയിരത്തോളം പ്രവര്‍ത്തകരാണ് രണ്ട് സംസ്ഥാനങ്ങളില്‍ നിന്നെത്തിയത്.
പുലര്‍ച്ചയോടെ ദില്ലി, ഹൈദ്രാബാദ്, മഹാരാഷ്ട്ര തുടങ്ങി വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് കൂടുതല്‍ പ്രവര്‍ത്തകര്‍ കൊച്ചുവേളിയില്‍ വന്നിറങ്ങും. കേരളത്തില്‍ മാത്രമാണ് എസ്എഫ്ഐക്ക് മുന്നേറ്റമുള്ളതെന്നും മധ്യപ്രദേശില്‍ ഇവരെ കച്ചിതൊടാന്‍ അനുവദിച്ചിട്ടില്ലെന്നും ഉജ്ജെയ്ന്‍ വിക്രം യൂണിവേഴ്സിറ്റി കോളേജിലെ എബിവിപി ഓര്‍ഗനൈസിംഗ് സെക്രട്ടറിയായ പ്രവീണ്‍ ശര്‍മ പറഞ്ഞു. 90 ശതമാനം കോളേജുകളിലും എബിവിപിയാണുളളത്.
പത്ത് ശതമാനം മാത്രമാണ് കോണ്‍ഗ്രസ് വിദ്യാര്‍ഥി സംഘടനയായ എന്എസ്യുഐക്ക് ആധിപത്യമുളളത്. സിപിഎമ്മിന്റെ വിദ്യാര്‍ഥിസംഘടനകളായ ഡിഎസ്ഒ, എസ്എഫ്ഐ, എഐഎസ്എഫ് എന്നിവയുണ്ടെങ്കിലും എബിവിപിയോട് നേരിടാന്‍ ശക്തിയില്ല. ഇവിടെ കോണ്‍ഗ്രസുമായി ഒത്തുകളിച്ചാണ് സിപിഎം നില്‍ക്കുന്നതെന്ന് പ്രവീണ്‍ പറഞ്ഞു. എന്നാല്‍ ഒരു കോളേജിലും എസ്എഫ്ഐയ്ക്ക് പ്രാതിനിധ്യം നേടാന്‍ കഴിഞ്ഞിട്ടില്ല. എന്‍എസ്യുഐയുവിന് പിന്തുണ നല്‍കിയാണ് എസ്എഫ്ഐ പ്രവര്‍ത്തിക്കുന്നതെന്ന് പ്രവീണ്‍ ചൂണ്ടിക്കാട്ടി.
രാജസ്ഥാനില്‍ 85 ശതമാനം കോളേജുകളിലും എബിവിപിയാണുളളതെന്ന് ചിത്തൂരില്‍ നിന്നെത്തിയ രാജകീയ സര്‍ക്കാര്‍ കോളേജിലെ എബിവിപി കാര്യകര്‍ത്താവ് സുമംകുമാര്‍ പറഞ്ഞു. ഇവിടെയും സിപിഎമ്മും കോണ്‍ഗ്രസും കൈകോര്‍ത്ത് നിന്നാണ് എബിവിപിയെ നേരിടുന്നത്. ഒറ്റയ്ക്ക് പോരാടാന്‍ രാജസ്ഥാനില്‍ എസ്എഫ്ഐയ്ക്ക് കഴിയില്ലയെന്നും സുമം വ്യക്തമാക്കി.
വര്‍ക്കല: എബിവിപി സംഘടിപ്പിക്കുന്ന ചലോ കേരള മഹാറാലിയില്‍ പങ്കെടുക്കുന്നതിനായി ഉത്തര്‍പ്രദേശില്‍ നിന്നുള്ള ആദ്യസംഘം വര്‍ക്കലയില്‍ എത്തി. ഇന്നലെ വൈകിട്ട് 4 മണിയോടെ കെകെ എക്സ്പ്രസില്‍ വര്‍ക്കല റെയില്‍വേസ്റ്റേഷനില്‍ എത്തിയ സംഘത്തിന് എബിവിപിയുടെയും ഹിന്ദു ഐക്യവേദിയുടെയുടെയും നേതൃത്വത്തില്‍ സ്വീകരണം നല്കി.
എബിവിപി ഉത്തര്‍പ്രദേശ് സംഘടന സെക്രട്ടറി സത്യഭാന്‍സിംഗ് ബതോഡിയയുടെ നേതൃത്വത്തിലുള്ള 500 പേരാണ് ആദ്യമെത്തിയത്. ഉത്തര്പ്രദേശിലെങ്ങും കേരളത്തില്‍ കാണുന്ന തരത്തിലുള്ള ചുവന്നകൊടികളോ ഇടത്പക്ഷ വിദ്യാര്‍ഥി സംഘടനയുടെ പ്രവര്‍ത്തനങ്ങളോ കാണാറില്ലെന്ന് സത്യഭാന്‍സിംഗ് പറഞ്ഞു.
തെരഞ്ഞെടുപ്പ് എത്തുമ്പോള്‍ മാത്രമാണ് കോണ്‍ഗ്രസ് പാര്‍ട്ടി പോലുള്ള പ്രസ്ഥാനങ്ങള്‍ തലപൊക്കുന്നത്. അതിനാല്‍ തന്നെ കേരളത്തിലെ പോലെ സംഘര്‍ഷങ്ങളോ മറ്റോ അവിടെ നടക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു. ഉത്തരഖണ്ഡ്, ദല്‍ഹി, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, തമിഴ്നാട് സംസ്ഥാനങ്ങളില്‍ സംഘടനാ പ്രവര്‍ത്തനത്തിന്റെ ഭാഗമായി സഞ്ചരിച്ചിട്ടുണ്ടെന്നും കേരളത്തിലല്ലാതെ മറ്റെങ്ങും സംഘടനപ്രവര്‍ത്തനത്തിന്റെ പേരില്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് നേരെ ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ രാഷ്ട്രീയക്കാരും മാധ്യമങ്ങളും പ്രചരിപ്പിക്കുന്ന തരത്തിലുള്ള യാതൊരുവിധ സംഘര്‍ഷങ്ങളോ അനിഷ്ട സംഭവങ്ങളോ ഉത്തര്‍പ്രദേശില്‍ നടന്നിട്ടില്ല. രാത്രിയില്‍ ഏത് സമയത്തും ആര്‍ക്കും സ്വതന്ത്രമായി സഞ്ചരിക്കാന്‍ കഴിയുന്ന അവസ്ഥയാണ് അവിടെ ഉള്ളതെന്നും സത്യഭാന്‍സിംഗ് പറഞ്ഞു. 12 വര്‍ഷമായി എബിവിപിയുടെ മുഴുവന്‍ സമയ പ്രവര്‍ത്തകനാണ് സത്യഭാന്‍സിംഗ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: