തിരുവനന്തപുരം: ഭൂമി കയ്യേറ്റ വിഷയത്തില്‍ ഗതാഗത മന്ത്രി തോമസ് ചാണ്ടി രാജി വയ്ക്കേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് എന്‍സിപി സംസ്ഥാന നേതൃത്വം. കോടതിയുടെ തീരുമാനം വന്ന ശേഷം രാജിയെക്കുറിച്ച് ആലോചിക്കാമെന്ന് എന്‍സിപി സംസ്ഥാന പ്രസിഡന്റ് ടി.പി പീതാംബരന് മാസ്റ്റര്‍ അറിയിച്ചു.
ഒരു നിയമവും തോമസ് ചാണ്ടി ലംഘിച്ചിട്ടില്ല. കയ്യേറ്റം ഉണ്ടെങ്കില്‍ അതിന്റെ ഉത്തരവാദിത്തം ഉദ്യോഗസ്ഥര്‍ക്കാണ്. അന്വേഷണം നടക്കുമ്പോള്‍ രാജി വയ്ക്കേണ്ട കാര്യമില്ലെന്നും പീതാംബരന് അറിയിച്ചു. രാജിയുടെ കാര്യത്തില്‍ തോമസ് ചാണ്ടി തീരുമാനം എടുക്കണമെന്ന് സിപിഎം ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് എന്‍സിപി നേതൃത്വം രംഗത്ത് വന്നത്.
തോമസ് ചാണ്ടി ഭൂമി കൈയേറ്റം നടത്തിയെന്ന് പറയുന്ന ആലപ്പുഴ ജില്ലാ കളക്ടറുടെ റിപ്പോർട്ട് വാസ്തവ വിരുദ്ധമാണ്. റിപ്പോർട്ട് നിയമോപദേശത്തിന് വിട്ട സാഹചര്യത്തിൽ നിയമോപദേശം ലഭിച്ച ശേഷം തുടർ നടപടികൾ ആലോചിച്ച് തീരുമാനിക്കും. തോമസ് ചാണ്ടി രാജിവയ്ക്കണമെന്ന് സിപിഎം ഒരിക്കൽ പോലും ആവശ്യപ്പെട്ടിട്ടില്ല. അവർ അത്തരമൊരു തീരുമാനമെടുത്തതായും അറിയില്ല. ചാണ്ടിക്കെതിരായ ഹൈക്കോടതി പരാമർശത്തെക്കുറിച്ച് എൻസിപി അഭിപ്രായം ഒന്നും പറയുന്നില്ലെന്നും കോടതി പരാമർശങ്ങൾ അന്തിമ വിധിയായി കണക്കാക്കരുതെന്ന് നിരവധി കോടതി ഉത്തരവുകൾ മുൻപ് ഉണ്ടായിട്ടുണ്ടെന്നും പീതാംബരൻ മാസ്റ്റർ കൂട്ടിച്ചേർത്തു.
അതേസമയം തോമസ് ചാണ്ടി വിഷയത്തില്‍ സര്‍ക്കാരിന് കോടതിയില്‍ നിന്നേറ്റ തിരിച്ചടി സിപിഎം ചര്‍ച്ച ചെയ്യുന്നുണ്ട്. നിയമോപദേശം വൈകിയാല്‍ കളക്ടറുടെ നടപടിക്ക് നിര്‍ദേശം നല്‍കാനും സിപിഎം ആലോചിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: