പേട്ട: സിപിഎമ്മിന്റെ അക്രമരാഷ്ട്രീയത്തിനെതിരെ പ്രതിഷേധവുമായി എത്തിയ രാജസ്ഥാന്, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ നിന്നുവന്ന പ്രവര്‍ത്തകര്‍ക്ക് കൊച്ചുവേളി റെയില്‍വേസ്റ്റേഷനില്‍ ആവേശോജ്ജ്വല സ്വീകരണം. ഇന്നലെ വൈകിട്ടോടെ ആയിരത്തോളം പ്രവര്‍ത്തകരാണ് രണ്ട് സംസ്ഥാനങ്ങളില്‍ നിന്നെത്തിയത്. പുലര്‍ച്ചയോടെ ദില്ലി, ഹൈദ്രാബാദ്, മഹാരാഷ്ട്ര തുടങ്ങി വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് കൂടുതല്‍ പ്രവര്‍ത്തകര്‍ കൊച്ചുവേളിയില്‍ വന്നിറങ്ങും. കേരളത്തില്‍ മാത്രമാണ് എസ്എഫ്ഐക്ക് മുന്നേറ്റമുള്ളതെന്നും മധ്യപ്രദേശില്‍ ഇവരെ കച്ചിതൊടാന്‍ അനുവദിച്ചിട്ടില്ലെന്നും ഉജ്ജെയ്ന്‍ വിക്രം യൂണിവേഴ്സിറ്റി കോളേജിലെ എബിവിപി ഓര്‍ഗനൈസിംഗ് സെക്രട്ടറിയായ പ്രവീണ്‍ ശര്‍മ പറഞ്ഞു 90 ശതമാനം കോളേജുകളിലും എബിവിപിയാണുളളത്.
പത്ത് ശതമാനം മാത്രമാണ് കോണ്‍ഗ്രസ് വിദ്യാര്‍ഥി സംഘടനയായ എന്എസ്യുഐക്ക് ആധിപത്യമുളളത്. സിപിഎമ്മിന്റെ വിദ്യാര്‍ഥിസംഘടനകളായ ഡിഎസ്ഒ, എസ്എഫ്ഐ, എഐഎസ്എഫ് എന്നിവയുണ്ടെങ്കിലും എബിവിപിയോട് നേരിടാന്‍ ശക്തിയില്ല. ഇവിടെ കോണ്‍ഗ്രസുമായി ഒത്തുകളിച്ചാണ് സിപിഎം നില്‍ക്കുന്നതെന്ന് പ്രവീണ്‍ പറഞ്ഞു. എന്നാല്‍ ഒരു കോളേജിലും എസ്എഫ്ഐയ്ക്ക് പ്രാതിനിധ്യം നേടാന്‍ കഴിഞ്ഞിട്ടില്ല. എന്‍എസ്യുഐയുവിന് പിന്തുണ നല്‍കിയാണ് എസ്എഫ്ഐ പ്രവര്‍ത്തിക്കുന്നതെന്ന് പ്രവീണ്‍ ചൂണ്ടിക്കാട്ടി.
രാജസ്ഥാനില്‍ 85 ശതമാനം കോളേജുകളിലും എബിവിപിയാണുളളതെന്ന് ചിത്തൂരില്‍ നിന്നെത്തിയ രാജകീയ സര്‍ക്കാര്‍ കോളേജിലെ എബിവിപി കാര്യകര്‍ത്താവ് സുമംകുമാര്‍ പറഞ്ഞു. ഇവിടെയും സിപിഎമ്മും കോണ്‍ഗ്രസും കൈകോര്‍ത്ത് നിന്നാണ് എബിവിപിയെ നേരിടുന്നത്. ഒറ്റയ്ക്ക് പോരാടാന്‍ രാജസ്ഥാനില്‍ എസ്എഫ്ഐയ്ക്ക് കഴിയില്ലയെന്നും സുമം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: