കൊച്ചി: സോളാര്‍ റിപ്പോര്‍ട്ടില്‍ തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ വസ്തുതയ്ക്ക് നിരക്കാത്തതെന്ന് ഹൈബി ഈഡന് എംഎല്‍എ. റിപ്പോര്ട്ടിന്മേല് അന്വേഷണം നടത്താനുള്ള സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. ഏത് അന്വേഷണവും നേരിടാന്‍ ഒരുക്കമാണ്. സോളാര്‍ കേസ് രാഷ്ട്രീയവും നിയമപരവുമായി കോണ്‍ഗ്രസ് നേരിടും. റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ക്കെതിരെയും കോടതിയെ സമീപിക്കുമെന്നും ഹൈബി ഈഡന് അറിയിച്ചു.
ഇടത് സര്‍ക്കാര്‍ പ്രതിസന്ധി നേരിടുമ്പോള്‍ ജനശ്രദ്ധ തിരിക്കാനായാണ് സോളാര്‍ കേസ് ഉയര്‍ത്തിക്കൊണ്ടുവരുന്നത്. ജുഡീഷ്യല്‍ കമ്മീഷനുമായി നല്ല രീതിയില്‍ സഹകരിച്ചിരുന്നു. സര്‍ക്കാര്‍ നടത്തുന്ന ഏത് അന്വേഷണവുമായും ഇനിയും സഹകരിക്കും. സത്യം പുറത്തുവരുമെന്നും ഹൈബി ഈഡന് കൂട്ടിച്ചേര്‍ത്തു. ഞങ്ങളെല്ലാവരും ഈ സമൂഹത്തില്‍ ജീവിക്കുന്നവരാണ്. ഞങ്ങള്‍ക്കും കുടുംബമുണ്ട്. എത്രയും വേഗം ഈ കേസിന് അന്ത്യമുണ്ടാകണമെന്നാണ് ആഗ്രഹമെന്നും ഹൈബി പറഞ്ഞു.
സരിത ഹാജരാകണം
കൊച്ചി: ഹൈബി ഈഡന് എംഎല്‍എ നല്കിയ മാനനഷ്ടക്കേസില്‍ സരിതാ നായര്‍ ഹാജരാകണമെന്ന് എറണാകുളം സിജെഎം കോടതി ഉത്തരവിട്ടു. ഈ മാസം 18നാണ് ഹാജരാകേണ്ടത്. പച്ചാളം ജനകീയ സമരസമിതിയുമായി ബന്ധപ്പെട്ടതാണ് മാനനഷ്ടക്കേസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: