കൊച്ചി: സംസ്ഥാനത്തെ മുതിര്‍ന്ന പൗരന്മാരുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും അതത് പ്രദേശത്തെ പോലീസ് സ്റ്റേഷനുകളില്‍ ശേഖരിക്കുന്നു. ഇതിനായി പ്രത്യേക രജിസ്റ്ററുകളും സ്റ്റേഷനുകളില്‍ സൂക്ഷിക്കും. സ്റ്റേഷന് ഹൗസ് ഓഫീസര്‍ക്കാണ് പദ്ധതിയുടെ ചുമതല. കേന്ദ്ര നിര്‍ദേശപ്രകാരമാണ് പദ്ധതിക്കുള്ള ചട്ടങ്ങള്‍ രൂപീകരിച്ചത്.
പോലീസ് സ്റ്റേഷനുകളില്‍ നിലവില്‍ മുതിര്‍ന്ന പൗരന്മാര്ക്കായി ഹെല്‍പ്പ് ഡെസ്കുകളുണ്ട്. സ്ഥലത്തെ വാര്‍ഡ് മെമ്പര്‍, കൗണ്‍സിലര്‍ എന്നിവര്‍ മുഖേനയും, പൊതുജനങ്ങള്‍ക്കും മുതിര്‍ന്ന പൗരന്മാരുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ സ്റ്റേഷനില്‍ അറിയിക്കാം. മുതിര്‍ന്ന പൗരന്മാര്ക്കും, വയോധികരായ മാതാപിതാക്കള്ക്കുമെതിരെയുള്ള അതിക്രമം തടയുക, അവരുടെ സംരക്ഷണം എന്നിവ ലക്ഷ്യമിട്ടാണ് വിവരശേഖരണം നടത്തുന്നത്.
ഇതിനായി സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ റാങ്കിലുള്ള പുരുഷ, വനിതാ ഉദ്യോഗസ്ഥരാണ് വീടുകള്‍ സന്ദര്‍ശിച്ച് വിവരങ്ങള്‍ അന്വേഷിക്കുന്നത്. പ്രശ്നങ്ങള്‍ ഒത്തുതീര്‍പ്പാക്കിയാലും മൂന്ന് മാസത്തിലൊരിക്കല്‍ ഉദ്യോഗസ്ഥര്‍ വീണ്ടും വീടുകള്‍ സന്ദര്‍ശിക്കും. കേസുമായി ബന്ധപ്പെട്ട വിശദവിവരങ്ങള്‍ പോലീസ് ആസ്ഥാനത്തും, ജില്ലാ മജിസ്ട്രേറ്റിനും സമര്‍പ്പിക്കും. ജനമൈത്രി പദ്ധതിയുടെ ഭാഗമായുള്ള ഭവന സന്ദര്‍ശന വേളയിലെ വിവരങ്ങളും രജിസ്റ്ററില്‍ ഉള്‍പ്പെടുത്തും.
രജിസ്റ്ററില്‍ വിവരങ്ങള്‍ കൃത്യമായി പുതുക്കുന്നതിന്റെ ഉത്തരവാദിത്വം സ്റ്റേഷന് ഹൗസ് ഓഫീസര്‍ക്കാണ്. എന്നാല്‍ സ്റ്റേഷന് ചുമതല സിഐമാര്‍ക്ക് കൈമാറാനുള്ള നടപടി സ്വീകരിച്ചതോടെ ബന്ധപ്പെട്ട പ്രിന്‍സിപ്പല്‍ എസ്ഐമാര്‍ക്ക് ചുമതല നിര്‍വഹിക്കാനാവില്ല. നിലവില്‍ സംസ്ഥാനത്തെ ഭൂരിഭാഗം സ്റ്റേഷനുകളിലും ഇനിയും സിഐമാര്‍ക്ക് ചുമതല നല്‍കാനും കഴിഞ്ഞിട്ടില്ല. കഴിഞ്ഞ 10 ദിവസമായി മുതിര്‍ന്ന പൗരന്മാരുമായി ബന്ധപ്പട്ട കേസുകള്‍ ഉള്‍പ്പടെയുള്ളവ തീരുമാനമാകാതെ കെട്ടികിടക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: