അഹമ്മദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം വന്‍ ജനമുന്നേറ്റമായി മാറി. ചെറുയോഗങ്ങളില്‍ പങ്കെടുത്ത് വീടുവീടാന്തരം കയറി വോട്ടര്‍മാരെ നേരിട്ടുകാണുകയുമാണ് മന്ത്രിയും കൂട്ടരും. പ്രചാരണം വെജാല്‍പൂര്‍ മണ്ഡലത്തിലായിരുന്നു പ്രചാരണം.
ഗുജറാത്തില്‍ വന്ന് കുപ്രചാരണങ്ങള്‍ നടത്തുന്ന കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സ്വപ്നം അതിരുകടന്നതാണെന്ന് സ്മൃതി പറഞ്ഞു. യുപിയില്‍ സ്വന്തം ലോക്സഭാ മണ്ഡലമായ അമേഠിയില്‍ അഞ്ചു സീറ്റ് നേടാന്‍ കഴിയാത്തവരാണ് ഗുജറാത്തില്‍ തെരഞ്ഞെടുപ്പു ജയം സ്വപ്നം കാണുന്നതെന്ന് അവര്‍ പരിഹസിച്ചു.
സൂരത്തിലെ ചെറുകിടകച്ചവടക്കാരും വ്യാപാരികളും ജിഎസ്ടി സ്വാഗതം ചെയ്യുമ്പോള്‍ കോണ്‍ഗ്രസ് അവരെ പറഞ്ഞു തിരിക്കാന്‍ നോക്കുകയാണെന്ന് സ്മൃതി പറഞ്ഞു. ടെക്സ്റ്റയില്‍ രംഗത്തെ ആധുനികവല്‍ക്കരണത്തെയും സാങ്കേതിക സംവിധാനത്തേയും കുറിച്ച് പറയുന്ന രാഹുലിനെ സ്മൃതി പരസ്യ ചര്‍ച്ചയ്ക്ക് വെല്ലുവിളിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: