കൂത്തുപറമ്പ്: കൂത്തുപറമ്പ് ടൗണിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ അതിക്രമിച്ചുകടന്ന് ആര്‍എസ്എസ് ഖണ്ഡ് സേവാ പ്രമുഖിനും മാതാവിനും സഹോദരങ്ങള്‍ക്കും ജീവനക്കാര്‍ക്കും നേരെ പോലീസ് നടത്തിയ അതിക്രമം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷനും വനിതാ കമ്മീഷനും പരാതി നല്കി.
പോലീസ് അതിക്രമത്തിനിരയായി ചികിത്സയില്‍ കഴിയുന്ന ആര്‍എസ്എസ് കൂത്തുപറമ്പ് ഖണ്ഡ് സേവാ പ്രമുഖ ബിനോയ്യുടെ മാതാവ് കൃഷ്ണവേണിയാണ് പോലീസിന്റെ അനധികൃത നടപടിക്കെതിരെ ഇരുകമ്മീഷനുകള്‍ക്കും മുഖ്യമന്ത്രി, ഡിജിപി, എസ്പി, പോലീസ് കംപ്ലെയന്റ് അതോറിറ്റി എന്നിവര്‍ക്കും പരാതി നല്‍കിയത്.
താന്‍ ജോലിചെയ്തുവരുന്നതും തന്റെ മകനും സഹോദരന് ബൈജുവും ചേര്‍ന്ന് നടത്തിവരുന്ന സ്വകാര്യ ധനകാര്യസ്ഥാപനത്തില്‍ പോലീസ് അതിക്രമിച്ച് കടക്കുകയും അശ്ലീല ഭാഷയില്‍ തെറി അഭിഷേകം നടത്തുകയും കൊല്ലുമെന്നും കള്ളക്കേസില്‍ കുടുക്കുമെന്നും ഭീഷണി മുഴക്കിയതായും പരാതിയില്‍ ചൂണ്ടിക്കാട്ടി. മാത്രമല്ല, സ്ഥാപനം അടിച്ചുതകര്‍ത്ത് പതിനായിരത്തിലധികം രൂപയുടെ നഷ്ടം വരുത്തി. തന്റെ സഹോദരനായ റോഷിദ് ബാബുവിനെയും ബൈജുവിനെയും മകന് വിപിനിനെയും തടഞ്ഞുവെച്ച് ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തതായും പരാതിയില്‍ പറയുന്നു.
കൂടാതെ സ്ഥാപനത്തിലെ മേശവലിപ്പിലുണ്ടായിരുന്ന ഇരുപതിനായിരം രൂപയോളം നഷ്ടപ്പെട്ടതായും പരാതിയുണ്ട്. കൂത്തുപറമ്പിലെ ഗോകുലത്തെരുവില്‍ താമസിച്ചിരുന്ന താനും മക്കളും ഏതാനും നാളുകളായി കൈതേരിക്കപ്പണ എന്ന സ്ഥലത്താണ് താമസിക്കുന്നത്. എന്നാല്‍ മകന് ആര്‍എസ്എസിന്റെ സജീവ പ്രവര്‍ത്തകനും കൂത്തുപറമ്പ് ഖണ്ഡ് സേവാപ്രമുഖുമായി എന്ന ഒറ്റക്കാരണത്താല്‍ കുടുംബത്തെ ആകെ സിപിഎം നിരന്തരം വേട്ടയാടുകയാണെന്നും പരാതിയില്‍ ബോധിപ്പിച്ചിട്ടുണ്ട്.
വീട്ടുവരാന്തയില്‍ റീത്തുവെച്ചും, ബോംബെറിഞ്ഞും ഊരുവിലക്ക് കല്പിച്ചും സിപിഎം അസഹിഷ്ണുത തുടരുകയാണ്. മകന് ബിനോയ് വീട്ടില്‍ വരുന്നതും പോകുന്നതും ഭയപ്പാടോടു കൂടിയാണെന്നും ഒരു ഉപജീവന മാര്‍ഗ്ഗമെന്ന നിലയില്‍ ധനകാര്യ സ്ഥാപനത്തില്‍ ജോലിചെയ്തുവരികയാണെന്നും പരാതിയില്‍ പറയുന്നു. സ്ഥാപനവുമായി ബന്ധപ്പെട്ട് കൂത്തുപറമ്പ് നഗര പരിസരങ്ങളിലെയും മറ്റും നിരവധി ആളുകള്‍ ദിനംപ്രതി എത്തിച്ചേരാറുണ്ട്.
സ്ഥാപനത്തില്‍ വരുന്ന ആളുകള്‍ സംഘപ്രസ്ഥാനങ്ങളുമായി ബന്ധപ്പെടുന്നുവെന്നും അതിനാല്‍ സ്ഥാപനം അടച്ചുപൂട്ടണമെന്നും സിപിഎം പരസ്യമായി പ്രഖ്യാപനം നടത്തിയിരുന്നു. സ്ഥാപനം പൂട്ടിക്കുമെന്ന് കാണിച്ച് നഗരത്തില്‍ പോസ്റ്ററുകളും പതിച്ചിരുന്നു. 9ന് ഉച്ചയോടെ അകാരണമായി തന്റെ പരിധിയിലല്ലാത്ത ഓഫീസ് സ്ഥിതിചെയ്യുന്ന സ്ഥലത്ത് കതിരൂര്‍ എസ്ഐയുടെ നേതൃത്വത്തില്‍ പതിനഞ്ചോളം പോലീസുകാര്‍ എത്തുകയും അസഭ്യ വര്‍ഷം നടത്തുകയും തന്നെയും മകനെയും ഓഫീസ് ജീവനക്കാരെയും തല്ലിച്ചതച്ചുവെന്നും ഗുരുതരമായി പരിക്കേറ്റ താനും സഹോദരനായ റോഷിത് ബാബുവും ആശുപത്രിയില്‍ ചികിത്സയിലാണ്.
ഒരു പരാതിപോലും സ്ഥാപനത്തിനെതിരെയോ ജീവനക്കാര്‍ക്കെതിരെയോ പോലീസിന് ലഭിക്കുകയോ രജിസ്റ്റര്‍ ചെയ്യുകയോ ചെയ്തിട്ടില്ല. യാതൊരു സെര്‍ച്ച് വാറണ്ടുമില്ലാതെയാണ് കൂത്തുപറമ്പ് എസ്ഐയുടെയും സിഐയുടെയും അനുവാദമില്ലാതെ കതിരൂര്‍ എസ്ഐയും സംഘവും സ്ഥാപനത്തിലെത്തി അക്രമവും മര്‍ദ്ദനവും നടത്തിയതെന്നും ഇവര്‍ പരാതിയില്‍പറഞ്ഞു.
നിരപരാധികളായ തന്റെ മകനുള്‍പ്പെടെ രണ്ടുപേരെ കള്ളക്കേസെടുത്ത് ജയിലിലടച്ചിരിക്കുകയാണെന്നും ഈ നീതിനിഷേധത്തില്‍ അടിയന്തിരമായി ഇടപെട്ട് ഉചിതമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ അടിയന്തിര ശിക്ഷാ നടപടികൈക്കൊള്ളാന്‍ തയ്യാറാകണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: