ന്യൂദല്‍ഹി: പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ഡിസംബറിലേക്ക് മാറ്റി. ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനമെന്ന് ലഭിക്കുന്ന വിവരം. വോട്ടെടുപ്പ് പൂര്‍ത്തിയായ 14ന് ശേഷം മാത്രമേ ശീതകാല സമ്മേളനം ചേരാന്‍ സാധ്യതയുള്ളൂ. പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്രമന്ത്രിമാരും പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഗുജറാത്തിലായതിനാലാണ് സമ്മേളനം നീട്ടിവെച്ചത്.
സാധാരണ നവംബര്‍-ഡിസംബര്‍ മാസത്തിലാണ് ശീതകാല സമ്മേളനം ചേരുന്നത്. എന്നാല്‍ ഹിമാചല്‍ തെരഞ്ഞെടുപ്പ് മൂലം നവംബര്‍ ആദ്യം സമ്മേളനം ആരംഭിക്കാന്‍ വൈകി. ഡിസംബര്‍ 9,14 തീയതികളിലാണ് ഗുജറാത്ത് തെരഞ്ഞെടുപ്പ്. ഇതുകൂടി പൂര്‍ത്തിയായ ശേഷം സഭാസമ്മേളനം ആരംഭിക്കാമെന്നാണ് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്. ഫെബ്രുവരി 1ന് ബജറ്റ് സമ്മേളനം ആരംഭിക്കാനും കേന്ദ്ര പാര്‍ലമെന്ററികാര്യമന്ത്രാലയം ആലോചിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: