ന്യൂദല്‍ഹി: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ കേരളത്തിലെ നിയമനങ്ങളില്‍ സംവരണം അട്ടിമറിച്ചതായി ചൂണ്ടിക്കാട്ടി പട്ടികജാതി മോര്‍ച്ച ദേശീയ വൈസ് പ്രസിഡണ്ട് ഷാജുമോന്‍ വട്ടേക്കാട് കേന്ദ്രസര്‍ക്കാരിന് പരാതി നല്കി.
978 ഗ്രാമപഞ്ചായത്തുകളിലും 152 ബ്ലോക്ക് പഞ്ചായത്തുകളിലുമായി അസിസ്റ്റന്റ് എഞ്ചിനീയര്‍, ഓവര്‍സിയര്‍, ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ എന്നിങ്ങനെ 3385 തസ്തികകളിലാണ് നിയമനം നടന്നത്. സംസ്ഥാന സര്‍ക്കാരിന്റെ ഒത്താശയോടെയാണ് സംവരണം അട്ടിമറിച്ചതെന്ന് പരിതായില്‍ പറയുന്നു.
കേന്ദ്രസര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് നടപ്പാക്കുന്ന പദ്ധതിയില്‍ കേരളത്തില്‍ മാത്രമാണ് സംവരണം ലംഘിക്കപ്പെട്ടത്. ഇത് പട്ടികജാതി വിഭാഗക്കാരോടുള്ള വെല്ലുവിളിയാണെന്നും നിയമനങ്ങള്‍ റദ്ദാക്കണമെന്നും കേന്ദ്ര സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി തവര്‍ചന്ദ് ഗെഹ്ലോട്ട്, ഗ്രാമവികസന വകുപ്പ് മന്ത്രി നരേന്ദ്ര സിങ് തോമര്‍ എന്നിവര്‍ക്ക് നല്കിയ പരാതിയില്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: