ന്യൂദല്‍ഹി: കേരളത്തില്‍ ഇടത് ഭരണത്തിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങിന് എബിവിപി നിവേദനം നല്കി.
പിണറായി മുഖ്യമന്ത്രിയായതിന് ശേഷം പതിനാല് ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകരെ സിപിഎമ്മുകാര്‍ കൊലപ്പെടുത്തി. എബിവിപി പ്രവര്‍ത്തകര്‍ക്കെതിരെയും വ്യാപക അക്രമങ്ങള്‍ അരങ്ങേറുന്നു. ക്യാംപസുകളില്‍ എസ്എഫ്ഐ ഇതര വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം നിഷേധിക്കുന്നതായും പരാതിയില്‍ പറയുന്നു.
കേരളത്തിലെ ഇടത് ഭീകരത പുറത്തുകൊണ്ടുവരാന്‍ അന്വേഷണ കമ്മീഷന് രൂപീകരിക്കണമെന്ന് എബിവിപി ആവശ്യപ്പെട്ടു. ഇരകള്‍ക്ക് സര്‍ക്കാര്‍ ജോലിയുള്‍പ്പെടെ നഷ്ടപരിഹാരം ഉറപ്പാക്കണം.
1996ല്‍ പരുമലയില്‍ എബിവിപി പ്രവര്‍ത്തകരായ അനു പി.എസ്, കിം കരുണാകരന്, സുജിത് എന്നിവരെ കൊലപ്പെടുത്തിയ സംഭവവും കെ.ടി ജയകൃഷ്ണന് , വാടിക്കല്‍ രാമകൃഷ്ണന് കൊലക്കേസുകളും പുനരന്വേഷിക്കണമെന്ന് ദേശീയ ജനറല്‍ സെക്രട്ടറി വിനയ് ബിദ്രെ, മീഡിയ കണ്‍വീനര്‍ സാകേത് ബഹുഗുണ, ശ്രീരംഗ് കുല്‍ക്കര്‍ണി തുടങ്ങിയവര്‍ നല്കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: