കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാനുള്ള നടപടികള്‍ വീണ്ടും നീളുന്നു. കേസില്‍ കൂടുതലായി തെളിവുകളൊന്നും ലഭിച്ചിട്ടില്ല. പ്രധാന തെളിവായ മൊബൈല്‍ ഫോണ്‍ കണ്ടെത്താത്താണ് കുറ്റപത്ര സമര്‍പ്പണം നീളാന്‍ കാരണമെന്നാണ് സൂചന.
കഴിഞ്ഞ ഫെബ്രുവരി 17ന് രാത്രി പള്‍സര്‍ സുനിയുടെ നേതൃത്വത്തില്‍ ആറംഗസംഘം നടിയെ കാറില്‍ തട്ടിക്കൊണ്ടുപോയി ശാരീരികമായി ഉപദ്രവിച്ചെന്നാണ് കേസ്. സംഭവത്തില്‍ പങ്കുണ്ടെന്നും മുഖ്യസൂത്രധാരനാണെന്നും ആരോപിച്ചാണ് നടന് ദിലീപിനെ പോലീസ് അറസ്റ്റു ചെയ്തത്.
എന്നാല്‍, കുറ്റപത്രം സമര്‍പ്പിക്കും മുമ്പേ ദിലീപ് ജാമ്യത്തില്‍ ഇറങ്ങി. വിചാരണയില്‍ ഗൂഢാലോചനാക്കുറ്റം തെളിയിക്കാന്‍ കഴിഞ്ഞാലേ, കേസില്‍ നടന് ദിലീപിനെതിരായ മറ്റു കുറ്റങ്ങള്‍ നിലനില്‍ക്കൂ. നിലവില്‍ 11-ാം പ്രതിയായ ദിലീപ് കുറ്റപത്രത്തില്‍ ആദ്യത്തെ രണ്ടുപ്രതികളില്‍ ഒരാളാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: