കൊച്ചി: ഭിന്നശേഷിക്കാരായവരെ സ്വന്തംകാലില്‍ നില്ക്കാന് പ്രാപ്തരാക്കാന്‍ പുതിയ കോഴ്സുകളുമായി കേന്ദ്ര സര്‍ക്കാര്‍. ബിസിനസ് പ്രോസസ് മാനേജ്മെന്റ്, കസ്റ്റമര്‍ റിലേഷന്‍ഷിപ്പ് മാനേജ്മെന്റ് എന്നിവ ഉള്‍പ്പെടുന്ന സിആര്‍എം ഡൊമസ്റ്റിക് നോണ്‍ വോയ്സ്, ഡൊമസ്റ്റിക് ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, ടെലികോം ഇന്‍ സ്റ്റോര്‍ പ്രൊമോട്ടര്‍, കസ്റ്റമര്‍ കെയര്‍ എക്സിക്യൂട്ടീവ്, ട്രെയിനി അസോസിയേറ്റ്, ഡൊമസ്റ്റിക് ബയോമെട്രിക് ഡാറ്റാ ഓപ്പറേറ്റര്‍ എന്നിവയാണ് കോഴ്സുകള്‍.
കേന്ദ്ര ഇലക്ട്രോണിക്സ് ആന്‍ഡ് ഐടി മന്ത്രാലയത്തിന് കീഴിലുള്ള കോമണ്‍ സര്‍വീസ് സെന്റേഴ്സ് സ്കീമിലുള്ള കോഴ്സുകള്‍ കേരളത്തില്‍ തുടങ്ങാന്‍ അനുമതിയായി.
പൊതുസേവന കേന്ദ്രങ്ങള്‍ വഴിയാണ് കോഴ്സുകള്‍ ആരംഭിക്കുക. പത്താംക്ലാസ്, പ്ലസ്ടു പാസായ ഭിന്നശേഷിക്കാരായവര്ക്കാണ് കോഴ്സില്‍ ചേരാന്‍ അവസരം. 500 രൂപയാണ് കോഴ്സ് ഫീ. പൊതുസേവന കേന്ദ്രങ്ങളിലെ വില്ലേജ് തല സംരംഭകരായിരിക്കും കോഴ്സ് പഠിപ്പിക്കുക. ഒന്നു മുതല്‍ രണ്ടുമാസം വരെയാണ് കോഴ്സ് കാലാവധി. വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് വിവിധ സ്ഥാപനങ്ങളില്‍ ജോലി ഉറപ്പാക്കുന്നതിനുള്ള സൗകര്യവുമൊരുക്കും.
കേരളത്തിലെ പൊതു സേവനകേന്ദ്രങ്ങളില്‍ ഭൂരിഭാഗവും അക്ഷയ കേന്ദ്രങ്ങളാണ്. അതുകൊണ്ടുതന്നെ അക്ഷയ കേന്ദ്രങ്ങളിലും ഈ കോഴ്സുകളുടെ സേവനം ലഭിക്കുക. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ഡിജിറ്റല്‍ സാക്ഷരതാ പരിപാടി കേരളം നേരത്തെ അട്ടിമറിച്ചിരുന്നു. അതുകൊണ്ടുതന്നെ ഭിന്നശേഷിക്കാരുടെ കോഴ്സുകള്‍ നടപ്പിലാക്കുന്നത് സംബന്ധിച്ച് ആശങ്കയുണ്ട്. കോഴ്സില്‍ ചേരാന്‍ പൊതുസേവന കേന്ദ്രങ്ങളുമായാണ് ബന്ധപ്പെടേണ്ടത്. എന്നാല്‍, പൊതുസേവന കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കുന്ന അക്ഷയ കേന്ദ്രങ്ങളില്‍ കുറയൊക്കെ ഇടത് അനുഭാവികളുടേതാണ്. ഇതാണ് ആശങ്കയ്ക്ക് കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: