ആലപ്പുഴ: തോമസ് ചാണ്ടിയുടെ സാമ്പത്തിക ശ്രോതസ് അന്വേഷിക്കണമെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ്. തോമസ് ചാണ്ടിയുടെ ഐഎസ്ഐ ബന്ധവും അന്വേഷണ വിധേയമാക്കണം.
പാക്കിസ്ഥാനില്‍ നടത്തിയ യാത്രകളെ പറ്റിയും അന്വേഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ഗള്‍ഫില്‍ ബിസിനസ് വേരുകളുള്ള മന്ത്രിയുടെ മറ്റു ബന്ധങ്ങളും അന്വേഷിക്കണമെന്നും കൃഷ്ണദാസ് ആവശ്യപ്പെട്ടു. മന്ത്രി തോമസ് ചാണ്ടി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി പ്രവര്‍ത്തകര്‍ മന്ത്രിയുടെ ഉടമസ്ഥതയിലുള്ള ലേക്പാലസ് റിസോര്‍ട്ടിലേക്ക് നടത്തിയ കായല്‍ മോചന യാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭൂമി കയ്യേറ്റം ഉള്‍പ്പെടെയുള്ള നിരവധി കേസുകളുള്ള തോമസ് ചാണ്ടിക്കെതിരെ ക്രിമിനല്‍ കുറ്റം ചുമത്തണം. തോമസ് ചാണ്ടി രാജിവയ്ക്കും വരെ ബിജെപി ശക്തമായ സമരം തുടരും. എല്‍ഡിഎഫും യുഡിഎഫു ചാണ്ടിയുടെ സമ്പത്തിനു മുന്നില്‍ ഓച്ഛാനിച്ചു നില്‍ക്കുകയാണ്. ചാണ്ടിക്കുവേണ്ട എല്ലാ സഹായവും ചെയ്യുന്നത് എല്‍ഡിഎഫ് – യുഡിഎഫ് മുന്നണികളാണ്.
സോളാറുമായി ബന്ധപ്പെട്ട് പ്രതിപക്ഷവുമായി സര്‍ക്കാര്‍ ഒത്തുതീര്‍പ്പിലെത്തിയിരിക്കുകയാണ്. ഇതിനാലാണ് ചാണ്ടി മന്ത്രിസ്ഥാനം രാജിവയ്ക്കാത്തത്. ജലമാര്‍ഗ്ഗമുള്ള യാത്ര കൈനകരിയില്‍ പോലീസ് തടഞ്ഞു. എതിര്‍പ്പു വകവയ്ക്കാതെ നിരവധി ബോട്ടുകളിലും വള്ളങ്ങളിലുമായി എത്തിയ നൂറുകണക്കിന് പ്രവര്‍ത്തകരെ പിന്നീട് പഞ്ചായത്ത് ജെട്ടിക്കു സമീപം ബോട്ടുകള്‍ കുറുകെയിട്ടാണ് പോലീസ് അറസ്റ്റു ചെയ്തത്.
ബിജെപി ജില്ലാ പ്രസിഡന്റ് കെ. സോമന് അദ്ധ്യക്ഷനായി. ബിജെപി ദക്ഷിണ മേഖല പ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരന്, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ എം.വി. ഗോപകുമാര്‍, ഡി. അശ്വനിദേവ്, കൊട്ടാരം ഉണ്ണികൃഷ്ണന്, കെ.ജി. കര്‍ത്താ, പി.കെ. വാസുദേവന്‍, പാലമുറ്റത്ത് വിജയകുമാര്‍, ഡി. പ്രദീപ്, സജീവ് ലാല്‍, എല്‍.പി. ജയചന്ദ്രന്, സുമിഷിബു, ടി.കെ. അരവിന്ദാക്ഷന്, സി.എ. പുരുഷോത്തമന്, ശാന്തകുമാരി, പ്രസന്നകുമാര്‍, എം.വി. രാമചന്ദ്രന്, അജി ആര്. നായര്‍, പ്രമോദ് കാരയ്ക്കാട്, ഡി. വിനോദ് കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: