കായംകുളം. നഗരത്തിലെ സ്വര്‍ണ്ണാഭരണ ശാലയില്‍ നിന്ന് ഒരു കിലോ ആഭരണങ്ങള്‍ കവര്‍ന്ന ജീവനക്കാരന് അറസ്റ്റില്‍. എരുവ പടിഞ്ഞാറ് ചെങ്കിലാത്തുകിഴക്കതില് ദിലീപ് കുമാര്‍ (32) ആണ് അറസ്റ്റിലായത്.
ജൂവലറിയിലെ സെയില്‍സ്മാനായ ഇയാള്‍ കഴിഞ്ഞ ഒരു വര്‍ഷമായി ഇവിടെ നിന്നും മോഷണം നടത്തിവരികയായിരുന്നു. വളവില്ക്കുന്ന സെക്ഷനിലായിരുന്ന ഇയാള്‍ ജോലി കഴിഞ്ഞ് രാത്രിയില്‍ വീട്ടില്‍ പോകുമ്പോള്‍ വള അപഹരിക്കുകയായിരുന്നു പതിവ്. ദിവസവും ആഭരണങ്ങളുടെ തൂക്കമെടുക്കുന്ന സമയം ഇയാള്‍ മറ്റു ട്രേകളിലെ വളകള്‍ വച്ച് തൂക്കം കൃത്യമാക്കുകയായിരുന്നു പതിവ്. ഒരു മാസം മുന്‍പ് മാനേജര്‍ക്ക് സംശയം തോന്നി വളകളുടെ കൃത്യമായ കണക്കെടുത്തപ്പോഴാണ് തട്ടിപ്പു പുറത്തു വന്നത്.
ഇതോടെ ഇയാള്‍ മുങ്ങി പല സ്ഥലങ്ങളിലായി ഒളിവില്‍ കഴിയുകയായിരുന്നു. മാവേലിക്കരയില്‍ നിന്നാണ് സിഐ കെ. സദന്, എസ്ഐ രാജന് ബാബു എന്നിവരടങ്ങിയ പോലീസ് സംഘം ഇയാളെ അറസ്റ്റു ചെയ്തത്. മോഷ്ടിച്ച വളകള്‍ ഇയാള്‍ പണയം വച്ചും വിറ്റും പണമാക്കിയതായി പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: