പാരീസ്: വിവാദ പെനാല്‍റ്റിയില്‍ ഉത്തര അയര്‍ലന്‍ഡിനെ തോല്‍പ്പിച്ച് സ്വിറ്റ് സര്‍ലന്‍ഡ് ലോകകപ്പിന് യോഗ്യത നേടാനുളള സാധ്യത സജീവമാക്കി. ലോകകപ്പ് പ്ലേ ഓഫിലെ ആദ്യ പാദത്തില്‍ ഏകപക്ഷീയമായ ഒറ്റ ഗോളിനാണ് സ്വിറ്റ്സര്‍ലന്‍ഡ് ഉത്തര അയര്‍ലന്‍ഡിനെ തോല്‍പ്പിച്ചത്.
കളിയവസാനിക്കാന്‍ അരമണിക്കൂര്‍ ശേഷിക്കെയാണ് റഫറി വിവാദ പെനാല്‍റ്റി വിധിച്ചത്. സ്വിറ്റ്സര്‍ലന്‍ഡ് താരം ഹെര്ഡാന്റെ പാസ് കോറി ഇവാന്‍സ് തടഞ്ഞതിനെ തുടര്‍ന്ന് റഫറി പെനാല്‍റ്റി വിധിക്കുകയായിരുന്നു. പന്ത് ഇവാന്‍സിന്റെ തോളിലാണ് തട്ടിയത്.
സ്പോട്ട് കിക്ക് ഗോളാക്കി റിക്കാര്‍ഡോ റോഡ്രീഗ്സ് സ്വിറ്റ്സര്‍ലന്‍ഡിന് വിജയം സമ്മാനിച്ചു. രണ്ടാം പാദത്തില്‍ തോല്‍ക്കാതിരുന്നാല്‍ സ്വിറ്റ്സര്‍ലന്‍ഡിന് അടുത്ത വര്‍ഷം റഷ്യയില്‍ നടക്കുന്ന ലോകകപ്പില്‍ മത്സരിക്കാന്‍ യോഗ്യത ലഭിക്കും. ഞായറാഴ്ച ബേസലിലാണ് രണ്ടാം പാദ മത്സരം.
സ്വിറ്റ്സര്‍ലന്‍ഡാണ് മത്സരത്തിലുടനീളം ആധിപത്യം പുലര്‍ത്തിയത്.എന്നാല്‍ കിട്ടിയ അവസരങ്ങള്‍ അവര്‍ കളഞ്ഞുകുളിച്ചു.റഫറി വിവാദ പെനാല്‍റ്റി വിധിച്ചതിനെ ഉത്തര അയര്‍ലന്‍ഡ് കോച്ച് മൈക്കിള്‍ ഓ നീല്‍ നിശതമായി വിമര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: