അടിമാലി: ദേശീയപാതയോരം ചെളിക്കുളം. പുതിയതായി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ അടിമാലി-കുമളി 185 ദേശീയപാതയുടെ ആരംഭത്തിലാണ് ചെളിരൂപപ്പെട്ടിരിക്കുന്നത്.
ടൗണില്‍ മാര്‍ക്കറ്റ് ജങ്ഷനിലെ പഴയ യൂണിയന് ബാങ്കിന് എതിര്‍വശത്താണ് അപകടം ക്ഷണിച്ച
ുവരുത്തുന്നത്. ദേശീയപാത നിര്‍മ്മാണത്തിന്റെ ഭാഗമായി നിലവിലുള്ള റോഡ് ലെവലിങ് പൂര്‍ത്തിയാക്കി ടാറിങ് നടത്തിയതോടെ ഇവിടെ താഴ്ന്ന നിലയില്‍ കുഴിയായിരുന്നു. ഇതോടെ ഈ ഭാഗത്തെ മഴവെള്ളം ഓടയിലേക്ക് ഒഴുകുന്നതിനുള്ള സ്ഥലം ഇല്ലാതായതാണ് പ്രതിസന്ധിക്ക് കാരണം. ശക്തമായ മഴയായതോടെ വെള്ളക്കെട്ട് വര്‍ദ്ധിച്ച് വലിയ ചെളിക്കുളമായി മാറി. കുഴിയറിയാതെ ഇരുചക്രവാഹനങ്ങളും വിദ്യാര്‍ത്ഥികള്‍ അടക്കമുള്ള കാല്‍നടയാത്രക്കാരും ഇവിടെ വീണ് അപകടം സംഭവിക്കുന്നത് പതിവായി മാറി.
ഇതോടെ സമീപത്തെ വ്യാപാരികള്‍ കുഴിയടച്ച് ടൈല്‍ വിരിക്കുന്നതിന് ദേശീയപാതാ അധികൃതരെ സമീപിച്ചെങ്കിലും നിര്‍മ്മാണത്തിന് അനുമതി ലഭിച്ചില്ല. അപകടം നിത്യസംഭവമായതോടെ ചെളിക്കുഴിക്ക് ചുറ്റും റിബണ്‍ വലിച്ചുകെട്ടി മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: